കീവ് : കിഴക്കൻ യുക്രെയിനിലെ ഡോൺബാസ് മേഖലയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാൻ റഷ്യ പോരാട്ടം ശക്തമാക്കിയതിനിടെ കഴിഞ്ഞ 24 മണിക്കൂറിനിടെ മേഖലയിൽ കൊല്ലപ്പെട്ടത് 8 സിവിലിയൻമാർ. റഷ്യൻ ഷെല്ലിംഗ് ശക്തമായ ഇവിടെ 25 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേ സമയം, ഡൊണെസ്കിലെ അവ്ഡിക നഗരത്തിൽ രണ്ട് പേരും സ്ലോവിയാൻസ്ക്, ക്രാസ്നോഹോറിവ്ക, കുറാഖോവ് എന്നിവിടങ്ങളിൽ ഓരോന്ന് വീതവും മരണം റിപ്പോർട്ട് ചെയ്തു. അതേ സമയം, സിവിലിയൻമാരുടെ മരണത്തിന് ഉത്തരവാദി യുക്രെയിൻ സൈനികരാണെന്ന് റഷ്യൻ അനുകൂല വിമതർ ആരോപിച്ചു. ഈ ആഴ്ച ആദ്യമാണ് റഷ്യ തന്ത്ര പ്രധാനമായ ലുഹാൻസ്ക് പിടിച്ചെടുത്തത്. കഴിഞ്ഞ മാസം ലുഹാൻസ്കിലെ സെവെറോഡൊണെസ്കും റഷ്യ കീഴടക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |