ജനീവ: ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ ഒമിക്രോണിന്റെ പുതിയ വകഭേദമായ ബി എ 2.75 കണ്ടെത്തിയിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന. പുതിയ വകഭേദത്തെക്കുറിച്ച് പരിശോധിച്ചുവരികയാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
'ആഗോളതലത്തിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളുടെ എണ്ണത്തിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മുപ്പത് ശതമാനം വർദ്ധനവാണ് ഉണ്ടായത്. യൂറോപ്പിലും അമേരിക്കയിലും ബി എ 4 ഉം ബി എ 5 ഉം വകഭേദങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യ ഉൾപ്പടെയുള്ള ചില രാജ്യങ്ങളിൽ ബി എ 2.75 ന്റെ പുതിയ ഉപ വകഭേദവും കണ്ടെത്തിയിട്ടുണ്ട്.'- അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ ഒരു വീഡിയോ ട്വീറ്റ് ചെയ്‌തിട്ടുണ്ട്. വിശകലനം ചെയ്യാൻ ഈ ഉപവേരിയന്റിന്റെ പരിമിതമായ ശ്രേണികൾ ലഭ്യമാണെന്നും കൂടുതൽ നിരീക്ഷിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
.@doctorsoumya explains what we know about the emergence of a potential Omicron sub-variant [referred as BA.2.75] ⬇️#COVID19 pic.twitter.com/Eoinq7hEux
— World Health Organization (WHO) (@WHO) July 5, 2022
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |