SignIn
Kerala Kaumudi Online
Thursday, 25 April 2024 3.31 PM IST

വക്കത്ത് ഇടറോഡുകൾ വെള്ളത്തിൽ

വക്കം: വക്കത്ത് ഇട റോഡുകൾ വെള്ളക്കെട്ട് ഭീഷണിയിൽ. വേനൽ മഴയിൽ കാൽനടയാത്ര പോലും ദുസഹം. ഇട റോഡുകളിലും പ്രധാന റോഡുകളിലും ഓടകളുടെ അഭാവമാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. കഴിഞ്ഞ ദിവസം മാവോ റോഡിൽ അങ്കണവാടി ടീച്ചർ റോഡിലെ കുഴിയിൽ വീണ് കാലോടിഞ്ഞ് ആശുപത്രിയിലായത് ഒടുവിലത്തെ സംഭവം. വക്കം ഗ്രാമപഞ്ചായത്തിലെ മാവേ - ശ്രീധർ - കുഞ്ചാൻവിളാകം റോഡിലാണ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ അങ്കണവാടി ടീച്ചർ അനിത വെള്ളക്കട്ടിൽ വീണ് കാലോടിഞ്ഞത്. ഇത്തരം കുഴികളിൽ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു. പത്ത് വർഷം മുൻപ് ഹാർബർ ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്ത റോഡിപ്പോൾ നിറയെ കുണ്ടും കുഴിയും നിറഞ്ഞതെന്ന് നാട്ടുകാർ പറഞ്ഞു. റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചെങ്കിലും നിർമ്മാണപ്പിഴവു കൊണ്ട് അധികകാലം റേഡ് നിലനിന്നില്ല.

റോഡിൽ നിരവധി സ്ഥലങ്ങളിൽ കുഴികളും വെള്ളക്കെട്ടുമായതിനാൽ അപകടം ഉറപ്പാണ്. കഴിഞ്ഞ വർഷം മഴക്കാലത്ത് വാർഡ് അംഗം വലിയ കുഴികളിൽ സ്വന്തം ചെലവിൽ ലോറിയിൽ മണ്ണ് കൊണ്ടിട്ട് സഞ്ചാര യോഗ്യമാക്കിരുന്നു. വക്കത്തെ മിക്ക ഇടറോഡുകളുടെയും സ്ഥിതി ഇതു തന്നെയാണ്.

ഇട റോഡുകളിൽ മാസങ്ങളോളം വെള്ളം കെട്ടിനിന്ന് മലിനജലത്തിൽ കൊതുകും ദുർഗ്ഗന്ധവും സഹിക്കുന്നത് പരിസരവാസികൾ തന്നെ. വക്കം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിന് ചുറ്റും ആറിടങ്ങളിലാണ് സ്ഥിരം വെള്ളക്കെട്ട്. നവീകരണങ്ങൾക്കായി വിവിധ വാർഡുകളിൽ മെമ്പർമാർ നിവേദനം നൽകിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.