മലയിൻകീഴ്: വിളപ്പിൽശാല പൊതുമാർക്കറ്റിന് സമീപം മത്സ്യത്തൊഴിലാളിയെയും മകനെയും ആക്രമിച്ച പ്രതികൾ അറസ്റ്റിൽ.
വിളപ്പിൽശാല പടവൻകോട് ഹുസൈൻ മൻസിലിൽ അബൂബക്കറിനെയും (62), മകൻ മൻസൂറിനെയും (34) ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതികളെയാണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്.
പടവൻകോട് പുത്തൻവിള സോഫിയ മൻസിലിൽ സജീർ(52), ഇയാളുടെ മകൻ അൽഅമീൻ(22), മലയിൻകീഴ് മൂങ്ങോട് നിഥിൻ ഭവനിൽ നിഥിൻ (24) ,പടവൻകോട് മുസ്ളിം പള്ളിക്ക് എതിർവശം എം.എ മൻസിലിൽ മാഹിൻ മകൻ അൻസിൽ(19), കുളത്തുമ്മൽ കടുവാക്കോണം തോട്ടരികത്ത് പുത്തൻ വീട്ടിൽ ഷിബി (23),ശാസ്താംപാറ കുരിശ്ശടിക്ക് സമീപം ജയ ഭവനിൽ വിജയ്(22,ശ്രീകുട്ടൻ) എന്നിവരാണ് അറസ്റ്റിലായത്.
ഇക്കഴിഞ്ഞ ജൂൺ 29ന് രാത്രി 9ഓടെയായിരുന്നു സംഭവം. ആക്രമണത്തിൽ അബൂബക്കറിന്റെ വാരിയെല്ല് തകർന്നിരുന്നു.മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ആക്രമണത്തിന് ശേഷം പ്രതികൾ മലപ്പുറം,പാലക്കാട് എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി ദിവ്യ എസ്.ഗോപിനാഥിന്റെ നിർദേശപ്രകാരം പ്രത്യംക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രതികളെ വിളപ്പിൽശാല ഇൻസ്‌പെക്ടർ എൻ.സുരേഷ് കുമാർ,എസ്.ഐ ഗംഗാപ്രസാദ്,എ.എസ്.ഐ ബൈജു,സി.പി.ഒമാരായ രതീഷ്,പ്രവീൺ,ജയശങ്കർ,പ്രദീപ് സുബിൻസൺ അജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |