ആലപ്പുഴ: കടൽ ക്ഷോഭം ബാധിച്ച അമ്പലപ്പുഴ നിയോജക മണ്ഡലത്തിലെ പുറക്കാട്, അമ്പലപ്പുഴ, അമ്പലപ്പുഴ വടക്ക്, പുന്നപ്ര, പറവൂർ വില്ലേജുകളിൽ ദുരിതാശ്വാസ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാൻ എച്ച്.സലാം എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ നടന്ന യോഗം തീരുമാനിച്ചു. കടൽക്ഷോഭത്തിൽ മേഖലയിലെ രണ്ടു വീടുകൾക്ക് പൂർണമായും മൂന്നു വീടുകൾ ഭാഗികമായും നശിച്ചു. വിടുകളിലുണ്ടായിരുന്നവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. പുറക്കാട് വില്ലേജിലെ മൂന്നു വീടുകളിലെയും അമ്പലപ്പുഴ വടക്ക് വില്ലേജിലെ ഒരു വീട്ടിലെയും ആളുകളെ മാറ്റി പാർപ്പിച്ചു. പുറക്കാട് ആനന്ദേശ്വരം മുതൽ പുന്തല വരെയുള്ള മേഖലയിൽ 500 മീറ്ററോളം സ്ഥലത്ത് കടൽ ഭിത്തിക്ക് അറ്റകുറ്റപ്പണികൾ വേണ്ടതുണ്ടെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി.
കളക്ടർ ഡോ. രേണു രാജ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം, മേജർ ഇറിഗേഷൻ എക്‌സിക്യുട്ടീവ് എൻജിനിയർ ബിനു ബേബി, തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |