SignIn
Kerala Kaumudi Online
Thursday, 25 April 2024 10.25 PM IST

കെ- ഫോണിന് കേന്ദ്രാനുമതി,​ ലൈസൻസും ഉടൻ

kk

തിരുവനന്തപുരം: ഇരുപത് ലക്ഷം ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിലും ഇന്റർനെറ്റ് സേവനം ലക്ഷ്യമിടുന്ന കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് എന്ന കെ-ഫോണിന് കേന്ദ്രസർക്കാരിന്റെ പ്രവർത്തനാനുമതി. ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസും വൈകാതെ കിട്ടും.

ടെലികോം സർവീസ് ലൈസൻസ് ഉള്ള കമ്പനികൾ വഴിയാകും സേവനം. സേവന ദാതാക്കളെ തിരഞ്ഞെടുക്കാൻ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകാനുള്ള ഇൻഫ്രാസ്ട്രക്ചർ പ്രൊവൈഡർ കാറ്റഗറി -1 ലൈസൻസാണ് ടെലികോം വകുപ്പ് അനുവദിച്ചത്. കെ-ഫോണിന് ഫൈബർ ഒപ്റ്റിക് ലൈനുകൾ (ഡാർക്ക് ഫൈബർ), ഡക്‌ട് സ്‌പേസ്, ടവറുകൾ, നെറ്റ്‌വർക്ക്, മറ്റ് അവശ്യ സംവിധാനങ്ങൾ തുടങ്ങിയവ സ്ഥാപിച്ച് പരിപാലിക്കാം. ഇവ സേവന ദാതാക്കൾക്ക് വാടകയ്‌ക്ക് നൽകാനും വിൽക്കാനും സാധിക്കും.

ഇന്റർനെറ്റ് പൗരന്റെ അവകാശമായി ബഡ്ജറ്റിൽ പ്രഖ്യാപിച്ചാണ് ഒന്നാം പിണറായി സർക്കാർ കെ-ഫോൺ തുടങ്ങിയത്. ആദ്യം ഒരു നിയോജക മണ്ഡലത്തിൽ 500 ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യ കണക്‌ഷൻ നൽകും.ഗുണഭോക്താക്കളുടെ പട്ടിക തദ്ദേശ സ്ഥാപനങ്ങളിൽ നിന്നു ശേഖരിച്ച് പ്രാദേശിക കേബിൾ ഓപ്പറേറ്റർമാർക്കും ഇന്റർനെറ്റ് സേവന ദാതാക്കൾക്കും നൽകും.

ദിവസം ഒന്നര ജി.ബി

 വൈദ്യുതി തൂണുകളിലൂടെ 2600 കിലോമീറ്റർ ഒപ്റ്റിക്കൽ കേബിൾ

 2,045 കിലോമീറ്ററും പൂർത്തിയായെന്ന് സർക്കാർ

 സെക്കൻഡിൽ 10-15 എം.ബി വേഗതയിൽ ദിവസം ഒന്നര ജി.ബി ഡേറ്റ

'' കെ - ഫോൺ കോർപ്പറേറ്റ് ടെലികോം ശക്തികൾക്കെതിരെയുള്ള സർക്കാരിന്റെ ജനകീയ ബദലാണ്. വൈദ്യുതി, ഐ.ടി വകുപ്പുകൾ വഴി നടപ്പാക്കുന്ന കെ- ഫോൺ സമൂഹത്തിലെ ഡിജിറ്റൽ വിവേചനം ഇല്ലാതാക്കും.''

- പിണറായി വിജയൻ,

മുഖ്യമന്ത്രി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PHONE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.