തിരുവനന്തപുരം: കേരളത്തിലെ ലക്ഷോപലക്ഷം അസംഘടിത തൊഴിലാളികളുടെ സാമൂഹ്യ സുരക്ഷാപദ്ധതിയും പെൻഷനും നടപ്പിലാക്കാൻ ധീരമായ നേതൃത്വം നൽകിയ നേതാവാണ് എം. സുജനപ്രിയനെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. എ.ഐ.ടി.യു.സിയുടെയും സി.പി.ഐയുടെയും നേതാവും മുൻ ഡെപ്യൂട്ടി മേയറുമായ എം. സുജനപ്രിയന്റെ 4-ാം ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തിരു. ജില്ലാ കെട്ടിടനിർമ്മാണ തൊഴിലാളി യൂണിയൻ ജൂലായ് 6ന് ടി.വി സ്മാരകത്തിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ. എസ്.എ. റഹിം അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഡി. അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, അസി. സെക്രട്ടറി പള്ളിച്ചൽ വിജയൻ, എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ, നിർമ്മാണത്തൊഴിലാളി സംസ്ഥാന ഫെഡറേഷൻ പ്രസിഡന്റ് കെ.പി. ശങ്കരദാസ്, കെ.എസ്.ആർ.ടി.സി എംപ്ളോയീസ് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് കെ. ശിവകുമാർ, എൻ.ആർ.ഇ.യു സെക്രട്ടറി മധുസൂദനൻ നായർ, കെട്ടിടനിർമ്മാണത്തൊഴിലാളി യൂണിയൻ ഖജാൻജി പേട്ട രവീന്ദ്രൻ എന്നിവർ സംസാരിച്ചു. സി.പി.ഐ നേതാക്കളായ വി.പി. ഉണ്ണിക്കൃഷ്ണൻ, രാഖി രവികുമാർ, പി.എസ്. നായിഡു എന്നിവർ പങ്കെടുത്തു. എസ്.എസ്.എൽ.സിക്ക് ഉന്നതവിജയം നേടിയ തൊഴിലാളികളുടെ മക്കൾക്ക് കാഷ് അവാർഡും മെമന്റോയും കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |