SignIn
Kerala Kaumudi Online
Wednesday, 24 April 2024 7.26 AM IST

കനത്ത മഴയിൽ ഒരു മരണം: ഒരാളെ കാണാതായി

heavy-rain

തിരുവനന്തപുരം:സംസ്ഥാനത്ത് കനത്ത മഴയിൽ ഒരു മരണം കൂടി.ഇടുക്കി ദേവികുളത്ത് ദേവിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ അഖിലിന്റെ(22)​ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് അഖിൽ അപകടത്തിൽപ്പെട്ടത്.കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ കാണാതായ പതിനേഴുകാരൻ ഹസി മുബാറിക്കാനായുള്ള തെരച്ചിൽ തുടരുന്നു.

വടക്കൻ കേരളത്തിൽ മഴയിലും കാറ്റിലും നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.

കാസർകോട്, കണ്ണൂർ ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രഖ്യാപിച്ചു. ഇടുക്കി ദേവികുളം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുണ്ട്. പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമില്ല. കാഞ്ഞിരപ്പുഴ ഡാമിന്റെ മൂന്നു ഷട്ടറുകൾ തുറന്നു.പാലക്കാട് മംഗലം ഡാമും.

കോഴിക്കോട് കക്കയം ഡാമിന്റെ ഷട്ടറുകളും ഇന്ന് തുറക്കും.

 അഞ്ച് ദിവസം ശക്തമായ മഴ

സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിയോടു കൂടിയ കനത്ത മഴക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മൺസൂൺ പാത്തി സജീവമായതും ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിന്റെയും ഒഡിഷക്കും ഛത്തിസ്ഗഢിനും മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതിന്റെയും ഫലമായി അറബിക്കടലിൽ പടിഞ്ഞാറൻ തെക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാണ്. വിഴിഞ്ഞം മുതൽ കാസർകോട് വരെ കേരളതീരത്ത് 3.5 മുതൽ 4 മീറ്റർ വരെ ഉയരത്തിൽ തിരമാലക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. കേരള,ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും നിരോധനമുണ്ട്.

മഴ കനക്കുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘങ്ങളെ വിവിധ ജില്ലകളിൽ സജ്ജമാക്കിയിട്ടുണ്ട്. വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളിൽ ഓരോ സംഘത്തെ വീതമാണ് തയ്യാറാക്കിയിട്ടുള്ളത്. സിവിൽ ഡിഫൻസ് അക്കാഡമിയുടെ രണ്ട് സംഘങ്ങളെയും സജ്ജമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEAVY RAIN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.