കണ്ണൂർ: കണ്ണൂർ പരിയാരത്ത് ദേശീയപാതയിൽ കോഴിയുമായി പോയ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ബൈക്ക് യാത്രികരായ സഹോദരങ്ങൾക്ക് ദാരുണാന്ത്യം.
പരിയാരം പാച്ചേനി അക്കരമ്മൽ ലക്ഷ്മണൻ - ഭാനുമതി ദമ്പതികളുടെ മക്കളായ സ്‌നേഹ (24), സഹോദരൻ ലോഭേഷ് (32) എന്നിവരാണ് മരിച്ചത്. മഞ്ചേശ്വരത്ത് താത്കാലിക അദ്ധ്യാപികയായി ജോലി ലഭിച്ച സ്നേഹയെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറ്റിവിടാൻ പോകുകയായിരുന്നു ലോഭേഷ്.
ഇന്നലെ രാവിലെ ഏഴരയോടെ പരിയാരം അലക്യം പാലത്തെ പെട്രോൾപമ്പിന് സമീപത്താണ് അപകടം.
റോഡിൽ തെന്നിവീണ ബൈക്കിൽ ഇടിക്കാതിക്കാൻ വെട്ടിച്ചപ്പോൾ ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് ഡ്രൈവറുടെ മൊഴി. പൊലീസ് ഈ ഭാഗത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്
ആശാരിപ്പണിക്കാരനാണ് മരിച്ച ലോഭേഷ്. ഇരുവരും അവിവാഹിതരാണ്. ഏക സഹോദരി ലോഭ. മൃതദേഹങ്ങൾ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം പാച്ചേനി പൊതുശ്‌മശാനത്തിൽ സംസ്‌കരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |