ഭോപ്പാൽ: ഒന്നിച്ച് കളിച്ചുവളരേണ്ട കുഞ്ഞനിയന്റെ മൃതദേഹവുമായി റോഡരികിൽ ഗുൽഷാൻ കാത്തിരുന്നത് ആതുരസേവകരുടെ കണ്ണില്ലാത്ത ക്രൂരതയുടെ നേർചിത്രമായിരുന്നു. അനീമിയ ബാധിച്ച് മരിച്ച രണ്ടു വയസുകാരൻ രാജയുടെ മൃതദേഹം വീട്ടിലെത്തിക്കാൻ അച്ഛൻ പൂജാറാം നടന്നത് കാതങ്ങളേറെയാണ്. വഴിക്കണ്ണുമായി അച്ഛനെ കാത്തിരിക്കാനേ എട്ടുവയസ്സുകാരൻ ഗുൽഷാന് കഴിയുമായിരുന്നുള്ളൂ.
ഭോപ്പാലിൽ നിന്ന് 450 കി.മീ അകലെയുള്ള മൊറേനാ ജില്ലാ ആശുപത്രിയിലേക്ക് ആംബുലൻസിലാണ് കുഞ്ഞുരാജയെ ആദ്യം പ്രവേശിപ്പിച്ചത്. എന്നാൽ കടുത്ത വൃക്കരോഗവും അനീമിയയും കാരണം ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞിനെ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് വിട്ടു നൽകാനായി പൂജാറാം ആശുപത്രി അധികൃതരോട് അപേക്ഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. മറ്റ് മാർഗ്ഗങ്ങളില്ലാതെ മൂത്തമകനെ കുഞ്ഞനിയന്റെ മൃതദേഹം ഏൽപ്പിച്ചു വാഹനം അന്വേഷിച്ചു പോകുക. വഴിയരികിൽ സംഭവം നേരിട്ടു കണ്ടവരാണ് ബന്ധപ്പെട്ടവരെ വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിലൂടെ ആംബുലൻസ് എത്തിച്ച് മൃതദേഹം വീട്ടിലെത്തിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |