SignIn
Kerala Kaumudi Online
Wednesday, 24 April 2024 12.50 AM IST

ഡോൾഫിൻ വേട്ട പരിമിതപ്പെടുത്താൻ ഫെറോ ഐലൻഡ്‌സ്

faroe-islands

കോപ്പൻഹേഗൻ : ഡെൻമാർക്കിന്റെ അധീനതയിലുള്ള ചെറുദ്വീപായ ഫെറോ ഐലൻഡ്‌സിലെ വിവാദ ഡോൾഫിൻ വേട്ട പരിമിതപ്പെടുത്താൻ തീരുമാനിച്ച് ഭരണകൂടം. എല്ലാ വർഷവും ഇവിടെ ആഹാരത്തിനായി പരമ്പരാഗത തിമിംഗല, ഡോൾഫിൻ വേട്ട നടക്കാറുണ്ട്. കഴിഞ്ഞ വർഷം ഇത്തരത്തിൽ 1,400 ലേറെ ഡോൾഫിനുകൾ വേട്ടയാടപ്പെട്ടത് ലോകത്തിന്റെ വിവിദ ഭാഗങ്ങളിൽ നിന്നുള്ള രൂക്ഷ വിമർശനങ്ങൾക്ക് കാരണമായിരുന്നു. തുടർന്ന് ഫെറോ ഐലൻഡ്‌സിലെ ഭരണകൂടം പരിശോധനയ്ക്ക് ഉത്തരവിട്ടിരുന്നു. ഇതോടെയാണ് വേട്ടയ്ക്കിടെ കൊല്ലുന്ന തിമിംഗലങ്ങളുടെ എണ്ണം 500 ആയി രണ്ട് വർഷത്തേക്ക് പരിമിതപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്. നിരവധി പരിസ്ഥിതി സംഘടനകൾ തിമിംഗല വേട്ടയ്ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ടായിരുന്നു. എന്നാൽ, തങ്ങൾ ആഹാരത്തിന് വേണ്ടി പരമ്പരാഗതമായി പിന്തുടരുന്ന രീതിയാണിതെന്നും തങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമായ ഇതിനെ വിദേശമാദ്ധ്യമങ്ങളും മറ്റ് സംഘടനകളും ബഹുമാനിക്കണമെന്നുമാണ് ദ്വീപ് നിവാസികളിൽ ഒരു വിഭാഗം പറയുന്നത്. നോർത്ത് അറ്റ്ലാൻഡിക് സമുദ്രത്തിൽ ബ്രിട്ടൻ, നോർവെ, ഐസ്‌ലാൻഡ് രാജ്യങ്ങൾക്കിടയിലാണ് ഫെറോ ഐല‌ൻഡ്‌സ് സ്ഥിതി ചെയ്യുന്നത്. സമുദ്രത്താൽ ചുറ്റപ്പെട്ട ഫെറോ ഐലൻ‌ഡ്‌സിൽ ജൂൺ - ജൂലായ് മാസങ്ങളിൽ നടക്കുന്ന തിമിംഗല, ഡോൾഫിൻ വേട്ടകളിൽ ഏറ്റവും കൂടുതൽ കൊല്ലപ്പെടുന്നത് പൈലറ്റ് തിമിംഗലങ്ങളാണ്. നൂറ്റാണ്ടുകളായി തിമിംഗലവേട്ട ഫെറോ ദ്വീപ് നിവാസികൾ പിന്തുടരുന്ന രീതിയാണ്. ഏകദേശം 1,000 വർഷത്തോളം പഴക്കമുണ്ട് ഈ പരമ്പരാഗത തിമിംഗലവേട്ടയ്ക്ക്. തിമിംഗലത്തിന്റെ മാംസവും അതിന്റെ കൊഴുപ്പും ദ്വീപിലുള്ളവരുടെ പരമ്പരാഗത ഭക്ഷണമാണ്. ശൈത്യകാലത്തേക്ക് വേണ്ടി ഇവയുടെ മാംസം ഉണക്കി സൂക്ഷിക്കുകയാണ് പതിവ്. പണ്ട് കാലം മുതൽ തന്നെ കടലിൽ വച്ച് മൂർച്ചയേറിയ കുന്തം ശരീരത്തിലൂടെ കുത്തിയിറക്കിയാണ് തിമിംഗലങ്ങളെയും ഡോൾഫിനുകളെയും ദ്വീപിലുള്ളവർ കൊല്ലുന്നത്. തിമിംഗലങ്ങളുടെ നട്ടെല്ലിലേക്ക് നേരിട്ട് ആഴ്ന്നിറങ്ങുന്ന തരത്തിലാണത്. വേട്ട കഴിയുമ്പോൾ ദ്വീപിലെ കടൽത്തീരങ്ങളിൽ ഇവയുടെ രക്തം തളംകെട്ടിയിരിക്കും. വൻ തോതിൽ വേട്ടയാടപ്പെടുന്ന വൈറ്റ് - സൈഡഡ് ഡോൾഫിനുകളുടെ മാംസവും ദ്വീപിലുള്ളവർ ഭക്ഷിക്കാൻ ഉപയോഗിക്കുന്നു. ഭരണകൂടത്തിന്റെ ലൈസൻസ് വാങ്ങിയാണ് ആളുകൾ വേട്ട നടത്തുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏകദേശം 7,000ത്തിലേറെ തിമിംഗലങ്ങളെയും ഡോൾഫിനുകളെയുമാണ് ഇവിടെ കൊന്നത്. ഏകദേശം 50,000 പേരാണ് ഫെറോ ഐലൻഡ്‌സിൽ ജീവിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.