തൃശൂർ : വെറ്റിലപ്പാറയിൽ ആദിവാസി ബാലനെ മർദ്ദിച്ച സംഭവത്തിൽ സർക്കാർ പ്രീ മെട്രിക് ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്‌തു. സുരക്ഷാ ജീവനക്കാരൻ മധുവിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. സംഭവത്തെക്കുറിച്ച് മന്ത്രി കെ. രാധാകൃഷ്ണൻ പട്ടികവർഗ ഡയറക്ടറോട് റിപ്പോർട്ട് തേടി.
ഇന്നു രാവിലെയാണ് വെറ്റിലപ്പാറ സർക്കാർ പ്രീ മെട്രിക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കുന്ന പത്താംക്ലാസുകാരനെയാണ് സുരക്ഷ ാജീവനക്കാരൻ മർദ്ദിച്ചത്. അടിച്ചിൽ തൊട്ടി ഊരിലെ കുട്ടിക്കാണ് മർദ്ദനമേറ്റത്.
ഡെസ്‌കിൽ തട്ടി പാട്ടുപാടുന്നതിനിടെ പിന്നിലൂടെയെത്തിയ സുരക്ഷാ ജീവനക്കാരൻ മധു മുളവടി വച്ച് പുറത്തടിക്കുകയായിരുന്നുവെന്നാണ് വിദ്യാർത്ഥിയുടെ മൊഴി.
സംഭവത്തിൽ പൊലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറോടും ബാലാവകാശ കമ്മിഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. സ്വമേധയാ കേസെടുത്ത എസ്.സി, എസ്.ടി കമ്മിഷൻ ജില്ലാ കളക്ടറോടും എസ്.പിയോടും ട്രൈബൽ ഓഫീസറോട് റിപ്പോർട്ട് തേടി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |