ന്യൂഡൽഹി: മുംബയ് സ്ഫോടന കേസിൽ പ്രതിയായ അധോലോക നായകൻ അബു സലേമിന്റെ ശിക്ഷ സംബന്ധിച്ച് പോർച്ചുഗൽ സർക്കാരിന് നൽകിയ ഉറപ്പ് പാലിക്കാൻ കേന്ദ്ര സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് സുപ്രീംകോടതി. കേസിൽ പോർച്ചുഗൽ ജയിലിൽ കഴിഞ്ഞ കാലഘട്ടം കൂടി ശിക്ഷാ കാലയളവിൽ പരിഗണിക്കണമെന്ന അബു സലേമിന്റെ ആവശ്യം ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം.എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ച് തള്ളി.
ടാഡ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷയ്ക്കെതിരെ അബു സലേം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി. ശിക്ഷ 25 വർഷം പൂർത്തിയാകുമ്പോൾ ശിക്ഷ ഇളവിനായി കേന്ദ്ര സർക്കാരിന് രാഷ്ട്രപതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ശിക്ഷ ഇളവ് ചെയ്യാൻ കോടതിക്ക് കഴിയില്ല. എന്നാൽ കരാർ പ്രകാരം അബു സലേമിനെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാരിന് നടപടി സ്വീകരിക്കാം. ശിക്ഷാ കാലയളവ് പരിമിതപ്പെടുത്താനോ കുറയ്ക്കാനോ കഴിയില്ല. പാസ്‌പോർട്ട് തട്ടിപ്പ് കേസിൽ അബു സലേമിനെ പോർച്ചുഗലിൽ തടവിലാക്കിയത് മുംബയ് സ്ഫോടനക്കേസിന്റെ ശിക്ഷ കാലാവധിയുടെ ഭാഗമായി കാണാനാകില്ലെന്നും സുപ്രീം കോടതി വിധിയിൽ ചൂണ്ടിക്കാട്ടി.
25 വർഷത്തിൽ കൂടുതൽ തടവ് ശിക്ഷയോ വധശിക്ഷയോ നൽകില്ലെന്ന വ്യവസ്ഥയിലാണ് പോർച്ചുഗൽ 2005ൽ അബു സലേമിനെ ഇന്ത്യയ്ക്ക് കൈമാറിയത്. 2030ൽ അബു സലേമിന്റെ ജയിൽവാസം 25 വർഷം പൂർത്തിയാകും.
ടാഡ കോടതി വിധിച്ച ജീവപര്യന്തം തടവ് ശിക്ഷയ്ക്കെതിരെ അബു സലേം നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വിധി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |