പയ്യന്നൂർ: ദേശീയ പാതയിൽ പെരുമ്പ പാലത്തിൽ ടാർ ഇളകി രൂപപ്പെട്ട കുണ്ടും കുഴിയും യാത്രക്കാരുടെ ക്ഷമ പരീക്ഷിക്കുന്നു.തുടക്കത്തിൽ ചെറിയ കുഴികളാണ് ഉണ്ടായതെങ്കിലും കഴിഞ്ഞ രണ്ടാഴ്ചയിലധികമായി
പാലം നിറയെ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.
പെരുമ്പ പാലം കടന്ന് കിട്ടുകയെന്നത് വാഹനയാത്രക്കാർക്കും കാൽനടക്കാർക്കും ഒരു പേടി സ്വപ്നമാണെങ്കിലും അധികൃതരെ ഇതൊന്നും ബാധിച്ച മട്ടില്ല.പാലത്തിലെ കുഴികൾ കാരണം വാഹനങ്ങൾ ഇഴഞ്ഞാണ് ഇത് വഴി നീങ്ങുന്നത്. ഇതിനാൽ ദേശീയ പാതയിൽ ഏഴിലോട് മുതൽ കോത്തായി മുക്ക് വരെ ഏകദേശം മൂന്ന് കിലോമീറ്റർ ദൂരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. മണിക്കൂറുകളോളമാണ് വാഹനങ്ങൾ ഗതാഗതക്കുരുക്കിൽപ്പെട്ട് ഉഴലുന്നത്.
പരിയാരം മെഡിക്കൽ കോളേജിലേക്കും മംഗലാപുരം ആശുപത്രികളിലേക്കും രോഗികളെയും കൊണ്ട് പോകുന്ന ആംബുലൻസുകളും മണിക്കൂറുകളോളം കുരുക്കിൽപ്പെട്ട് വലയാറുണ്ട്.തിരക്കിൽ കുടുങ്ങുന്ന ഇരുചക്രവാഹനക്കാരുടെ പ്രയാസം വിവരണാതീതവുമാണ്.
എന്നാൽ 'പാലം കുലുങ്ങിയാലും കേളൻ കുലുങ്ങില്ലെന്നതാണ് അധികൃതരുടെ നിലപാട്. കഴിഞ്ഞ ദിവസം ടി.ഐ.മധുസൂദനൻ എം.എൽ.എ. പാലത്തിന്റെ ദുരവസ്ഥ നേരിട്ട് കണ്ട് ദേശീയപാത അധികൃതരോട് അടിയന്തിര ഇടപെടലിന് ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |