SignIn
Kerala Kaumudi Online
Thursday, 25 April 2024 6.16 PM IST

പൾസർ അറിയാതെ കത്തെന്ന ആരോപണം തള്ളി സാക്ഷി

തൃശൂർ: പൾസർ സുനിയുടെ അറിവില്ലാതെ സഹതടവുകാരനാണ് ദിലീപിനുള്ള കത്തെഴുതിയെന്ന ആർ.ശ്രീലേഖയുടെ ആരോപണങ്ങളെ കേസിലെ സാക്ഷിയും സുനിയുടെ സഹതടവുകാരനായിരുന്ന ജിൻസൺ തള്ളി. ദിലീപിനോടുള്ള ആരാധന മൂത്ത് ശ്രീലേഖ ഇല്ലാത്ത കാര്യങ്ങൾ പറയുകയാണെന്ന് ജിൻസൺ മാദ്ധ്യമങ്ങളോട് പറഞ്ഞു.
സുനി കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതും തൊട്ടടുത്തിരുന്ന് സഹതടവുകാരൻ വിപിൻലാൽ എഴുതുന്നതും ജയിലിലെ സി.സി.ടി.വിയിൽ വ്യക്തമാണ്. അത് കോടതിയുടെ പരിഗണനയിലുണ്ട്. കത്തെഴുതുന്നത് ഞാനും ഇരിക്കുമ്പോഴാണ്. ഇതിന് സി.സി.ടി.വി തെളിവുമുണ്ട്. അത് വിചാരണഘട്ടത്തിൽ കാണിച്ചതാണ്. ജയിലിൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്ന് വ്യക്തമാണ്. 300 രൂപയുടെ മണി ഓർഡർ എന്ന കത്തിലെ പരാമർശം ഒരു സൂചന മാത്രമാണ്. ദിലീപ് തനിക്ക് ഒപ്പമുണ്ടെന്ന് സുനിക്ക് ഉറപ്പിക്കാനുള്ള തെളിവായാണ് മണി ഓർഡർ സൂചിപ്പിച്ചത്. മറ്റൊരു തടവുകാരൻ വഴി ചെരുപ്പിനുള്ളിൽ ഒളിപ്പിച്ചാണ് ഫോൺ സുനിക്ക് ലഭിച്ചതെന്നും ജിൻസൺ പറഞ്ഞു.


ന്യായീകരണ തൊഴിലാളിയോട്

സഹതാപമെന്ന് ബന്ധു

അതിജീവിതയുടെ അടുത്ത ബന്ധുവും മുൻ ജയിൽ മേധാവിയുടെ ആരോപണങ്ങളെ തള്ളി. ന്യായീകരണ തൊഴിലാളികളോട് സഹതാപം മാത്രമെന്നായിരുന്നു ഫേസ്ബുക്കിലെ പ്രതികരണം. കാലങ്ങളായി കെട്ടിപ്പടുത്ത വ്യക്തിത്വമാണ് തകർന്നടിയുന്നത്. ന്യായീകരണ പരമ്പരയിൽ അടുത്ത വ്യക്തിക്കായി കാത്തിരിക്കുകയാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PULSER SUNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.