കൊല്ലം: കെ.എം.എം.എല്ലിൽ നിന്നുള്ള മലിനജലത്തിൽ ജീവിക്കേണ്ടി വരുന്ന ചിറ്റൂരിലെ ജനങ്ങളുടെ ദുരവസ്ഥയിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മിഷൻ. ജില്ലാ കളക്ടർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിട്ടു. ചിറ്റൂരിലെ ഭൂമി ഏറ്റെടുക്കാൻ നേരത്തെ സർക്കാർ വിജ്ഞാപനം ഇറക്കിയിരുന്നു. 150 കോടിയും മാറ്റിവച്ചു. എന്നാൽ തുടർ നടപടികളുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. പാടത്തും വീട്ടുപറമ്പിലും ഓറഞ്ച് നിറത്തിലുള്ള മലിനജലമാണ് കെട്ടിക്കിടക്കുന്നത്. ചിറ്റൂരുകാർക്ക് കുടിവെള്ളം നൽകുന്നത് കെ.എം.എം.എല്ലാണ്. മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കമ്മിഷൻ ഇടപെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |