കണ്ണൂർ: സ്വന്തം പാർട്ടിയുടെ ആസ്ഥാനമന്ദിരത്തിനു നേരെ പടക്കമെറിഞ്ഞ സംഭവത്തിലെ പ്രതികളെ പിടികൂടില്ലെന്ന പ്രഖ്യാപനമാണ് ഇടതുമുന്നണി കൺവീനർ ഇ.പി .ജയരാജൻ നടത്തിയിരിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു. സുകുമാരക്കുറുപ്പിനെ ഇത്രയും കാലമായി പിടിച്ചോ എന്ന മറുചോദ്യമാണ് ഇ.പി.ജയരാജൻ മാദ്ധ്യമങ്ങളോട് ചോദിച്ചത്. പാർട്ടി ഓഫീസ് ആക്രമിച്ച കേസിലെ പ്രതികളെ പിടിക്കാൻ പിണറായിയുടെ പൊലീസിനു കഴിയില്ലെന്ന് കൃത്യമായി പറയുകയാണ് ഇതിലൂടെ ജയരാജൻ ചെയ്തിരിക്കുന്നത്. സ്വന്തം സർക്കാരിന്റെ കഴിവുകേട് ഇടതുമുന്നണി കൺവീനർ തന്നെ സമ്മതിച്ചതിൽ സന്തോഷമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെയും പാർട്ടിയേയും കടുത്ത പ്രതിരോധത്തിലാക്കിയ സ്വർണകടത്തടക്കമുള്ള ഗുരുതര വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ് മറ്റു പാർട്ടി ഓഫീസുകൾക്കു നേരെയുള്ള ആക്രമണങ്ങളെന്ന് അഡ്വ.മാർട്ടിൻ ജോർജ്ജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |