തിരുവനന്തപുരം: കിഫ്ബി സാമ്പത്തിക അനുമതി നൽകുകയും എന്നാൽ നിർമാണം ആരംഭിക്കാൻ കഴിയാതിരിക്കുകയും ചെയ്ത റോഡുകൾ ഫുൾഡെപ്ത് റിക്ലമേഷൻ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉയർന്ന നിലവാരത്തിലേക്ക് പുനർനിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചതായി മന്ത്റി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.നിലവിലുള്ള റോഡിലെ അസംസ്‌കൃത വസ്തുക്കൾ ഉപയോഗിച്ചുതന്നെ റോഡുകൾ പുനർ നിർമ്മിക്കുന്ന രീതിയാണ് എഫ്.ഡി.ആർ. 30 റോഡുകൾ എഫ്.ഡി.ആർ രീതിയിൽ പുനർനിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ടെൻഡർ നടപടി ആരംഭിച്ചു. പി. അബ്ദുൾ ഹമീദിന്റെ സബ്മിഷന് നൽകിയ മറുപടയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. 44 റോഡുകൾ കൂടി ഇത്തരത്തിൽ നവീകരിക്കമെന്ന് കിഫ്ബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. തോട്ടശേരിയറ ഇല്ലത്തുമാട് പാത്തിക്കുഴി റോഡ് താത്ക്കാലികമായി അറ്റകുറ്റപ്പണി നടത്താൻ തുക അനുവദിച്ചിട്ടുണ്ടെന്നും മന്ത്റി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |