കോഴിക്കോട്: സ്ത്രീകളും കുട്ടികളും വയോജനങ്ങളും നേരിടുന്ന പ്രശ്‌നപരിഹാരത്തിനായി ജില്ലയിൽ ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുമെന്ന് വനിതാകമ്മിഷൻ അദ്ധ്യക്ഷ അഡ്വ.പി സതീദേവി പറഞ്ഞു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന വനിതാ കമ്മിഷൻ അദാലത്തിൽ സംസാരിക്കുകയായിരുന്നു അവർ. 90 പരാതികളാണ് കമ്മിഷൻ പരിഗണിച്ചത്. 26 പരാതികൾ തീർപ്പാക്കി. 62 പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. രണ്ട് പരാതികളിൽ പോലീസിനോട് റിപ്പോർട്ട് തേടി.
തദ്ദേശസ്ഥാപനങ്ങൾ കേന്ദ്രികരിച്ച് വാർഡ് തലത്തിൽ ജാഗ്രതാസമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. സ്‌കൂളുകളിൽ ആഭ്യന്തര പ്രശ്‌ന പരിഹാര കമ്മിറ്റികൾ ഇല്ലാത്തതുമായി ബന്ധപ്പെട്ട് അദ്ധ്യാപികമാർ അനുഭവിക്കുന്ന പ്രശ്‌നങ്ങൾ പരാതിയായി ലഭിച്ചിട്ടുണ്ടെന്നും ഇത് വകുപ്പുകളുടെ ശ്രദ്ധയിൽപെടുത്തുമെന്നും അവർ പറഞ്ഞു. തൊഴിലിടങ്ങളിലെ അവകാശ ലംഘനങ്ങൾ, ചൂഷണങ്ങൾ, കുടുംബ പ്രശ്‌നങ്ങൾ സംബന്ധിച്ച പരാതികളും കമ്മിഷൻ പരിഗണിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |