ഏറ്റുമാനൂർ. സംസ്ഥാന ഉത്തരവാദിത്വ ടൂറിസം മിഷന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന മാതൃകാ ഉത്തരവാദിത്വ ടൂറിസം ഗ്രാമം പദ്ധതിയിൽ ഉൾപ്പെട്ടതോടെ നീണ്ടൂർ പഞ്ചായത്ത് അതിന്റെ സർവ സാദ്ധ്യതകളും വിനിയോഗിച്ച് സഞ്ചാരികളെ ആകർഷിക്കാനുള്ള തയ്യാറെടുപ്പിലാണ്.
ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ടൂറിസം ആസൂത്രണ പദ്ധതിയാണിത്. തങ്ങളുടെ പ്രദേശത്ത് ടൂറിസം മേഖലയിൽ നടക്കേണ്ട പ്രവർത്തനങ്ങൾ തീരുമാനിക്കാൻ ജനങ്ങൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ഇതുവഴി കഴിയും. മന്ത്രി വി.എൻ.വാസവന്റെ ശ്രമഫലമായാണ് നീണ്ടൂർ ഈ പദ്ധതിയിൽ ഉൾപ്പെട്ടത്. ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും ഗ്രാമപഞ്ചായത്തും ചേർന്ന് നീണ്ടൂരിനെ ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രമാക്കി മാറ്റാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. കാർഷിക മേഖലയായ നീണ്ടൂരിനെ അഗ്രി ടൂറിസം ഹബ്ബ് ആക്കി ഉയർത്താനുള്ള പദ്ധതി ലക്ഷ്യത്തോട് അടുക്കുകയാണ്.
പൂച്ചെടികൾ വച്ചുപിടിപ്പിച്ച് മനോഹരമാക്കിയ ഗ്രാമീണ റോഡുകളുടെ ഇരുവശത്തുമായി വിശാലമായ പാടശേഖരം. അതിലെ നെൽകൃഷിയും തെങ്ങിൻ തോപ്പും നീണ്ടൂരിന്റെ തനത് നാടൻ മത്സ്യരുചിയും ഔഷധ കൂട്ട് ചേർത്ത നാടൻ കള്ളുമാെക്കെയായി സഞ്ചാര പ്രേമികൾക്ക് പുത്തൻ അനുഭവമാകും ഇനിമേൽ നീണ്ടൂർ ഗ്രാമം.
പതിറ്റാണ്ടുകൾക്ക് മുൻപ് തന്നെ നീണ്ടൂരിന്റെ സൗന്ദര്യം വിനാേദ സഞ്ചാരികളെ ആകർഷിക്കുമെന്ന് കണ്ടെത്തി സ്വന്തം പുരയിടവും കൃഷിയിടവും സഞ്ചാരികൾക്ക് തുറന്നു കൊടുത്ത ജാേയി ചെമ്മാച്ചേലിനെ നന്ദി പൂർവം സ്മരിക്കുകയാണ് ഈ ഘട്ടത്തിൽ നീണ്ടൂർ. ഇപ്പോഴും നീണ്ടൂർ ചെമ്മാച്ചേൽ വളപ്പ് യാത്രാ പ്രേമികളുടെ പ്രധാന ഇടത്താവളമാണ്.
സജ്ജമായ കേന്ദ്രങ്ങൾ.
പുഞ്ചവയൽക്കാറ്റ്.
കൈപ്പുഴക്കാറ്റ് .
ബ്ലാേക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് തോമസ് കോട്ടൂർ പറയുന്നു.
വൈകുന്നേരങ്ങൾ ഉല്ലാസകരമാക്കുന്നതിനായി പുഞ്ചവയൽക്കാറ്റ്, കൈപ്പുഴക്കാറ്റ് എന്ന രണ്ട് കേന്ദ്രങ്ങൾ സജ്ജമായിക്കഴിഞ്ഞു. കേന്ദ്ര സർക്കാരിന്റെ ടേയ്ക്ക് എ ബ്രൈക്ക് പദ്ധതി പ്രകാരം ബ്ലോക്ക് പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിൽ ഇവിടെ കഫേ ഷോപ്പ്, ഐസ് ക്രീം പാർലർ, വയോജന പാർക്ക് എന്നിവ നിർമ്മിച്ചു വരുന്നു. ഫ്‌ളവർ സ്ട്രീറ്റ് പദ്ധതി പ്രകാരം റോഡുകൾ പൂച്ചെടികൾ നട്ട് മനോഹരമാക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |