നെയ്യാറ്റിൻകര: ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുറ്റക്കാരനെന്ന് കോടതി വിധിച്ചു. ശിക്ഷ ഇന്ന് പ്രഖ്യാപിക്കും. നെയ്യാറ്റിൻകര അഡിഷണൽ ജില്ലാ ജഡ്ജി കവിതാ ഗംഗാധരന്റേതാണ് വിധി.
2016 ജൂൺ 5നായിരുന്നു കേസിനാസ്പദമായ സംഭവം. പള്ളിച്ചൽ നരുവാമൂട് മുക്ക് നട സോനു നിവാസിൽ കുമാറാണ് (48) ഭാര്യ നേമം ഫാർമസി റോഡിൽ ശിവഗംഗ വീട്ടിൽ സുസ്മിതയെ (36) കൊലപ്പെടുത്തിയത്.
വിമുക്ത ഭടനായ കുമാറും ഭാര്യയും കുടുംബവഴക്കിനെ തുടർന്ന് പിരിഞ്ഞ് താമസിക്കുകയായിരുന്നു. കുടുംബകോടതിയിൽ ഡിവോഴ്സ് കേസും നിലവിലുണ്ടായിരുന്നു. സംഭവദിവസം ഇവരുടെ പ്രായപൂർത്തിയാകാത്ത മക്കളെ കോടതി ഉത്തരവിൻ പ്രകാരം രാവിലെ കുമാർ സ്വന്തം വീട്ടിൽ കൊണ്ടുപോയിരുന്നു. വൈകിട്ട് കുട്ടികളെ തിരികെ കൂട്ടിക്കൊണ്ടുവരാൻ നേമം ശിവൻ കോവിൽ ജംഗ്ഷനിൽ കാത്തുനിന്ന സുസ്മിതയെ പ്രതി വാക്കുതർക്കത്തിനിടെ കഴുത്തിലും നെഞ്ചിലും വയറ്റിലും മാരകമായി കത്തിക്കൊണ്ട് കുത്തി പരിക്കേല്പിച്ചുവെന്നാണ് കേസ്. സുസ്മിത സംഭവസ്ഥലത്ത് തന്നെ മരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ പാറശാല എ. അജികുമാർ ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |