കാട്ടാക്കട:മാരക ലഹരി ഗുളികകളുമായി പുളിയറക്കോണം വള്ളക്കടവ് മാറ്റുവിള ശ്രീജ ഭവനിൽ ചാപ്ലിൻ എന്ന സഞ്ജീവിനെ (22) പിടികൂടി.സ്വന്തമായി ഒ.പി.ടിക്കറ്റും സീലുമുണ്ടാക്കി കുറിപ്പടി തയാറാക്കി വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്നായി ഗുളികകൾ വാങ്ങിയാണ് കച്ചവടം.പേരൂർക്കട,മെഡിക്കൽ കോളേജ് തുടങ്ങി വിവിധ സർക്കാർ ആശുപത്രികളിൽ പോയി ഒ.പി ടിക്കറ്റെടുത്ത് ഡോക്ടറെ കണ്ട് കുറിപ്പടി വാങ്ങിയ ശേഷം ഇവ പിന്നീട് വ്യാജമായി തയാറാക്കിയാണ് മരുന്നുകൾ വാങ്ങുന്നത്.800 രൂപക്ക് വാങ്ങുന്നവ 5000 രൂപയ്ക്ക് വരെ കോളേജ് കേന്ദ്രീകരിച്ച് വിൽപ്പന നടത്തും.അഞ്ചൽ ആര്യനാട് റേഞ്ചിൽ സമാനകേസുകൾ ഇയാൾക്കെതിരെയുണ്ട്. രണ്ടാഴ്ചത്തെ നിരീക്ഷണത്തിനൊടുവിലാണ് പുളിയറക്കോണം കുരുശടി പറമ്പ് വിളയിൽ നിന്ന് സഞ്ജീവിനെ അറസ്റ്റ് ചെയ്തത്. സീൽ ഓൺലൈനിൽ വരുത്തുകയായിരുന്നു.ഇയാളിൽ നിന്നും 4 ഗ്രാം വീതമുള്ള 43 മാരക ലഹരി ഗുളികകളും എക്സൈസ് കണ്ടെടുത്തു.കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ ആർ.രതീഷ്, പ്രവന്റീവ് ഓഫീസർ കെ.എസ്.ജയകുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ രജിത്ത്,വിനോദ്, സാധുൻ പ്രഭാദാസ്, ഷിന്റേ എബ്രഹാം,ശ്രീജിത്ത്,ഹരിത്ത്, ജിഷ്ണു,മണികണ്ഠൻ,വനിത സിവിൽ എക്സൈസ് ഓഫീസർ വീവ,അനിൽകുമാർ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |