തിരുവനന്തപുരം: മെന്റർ വിവാദത്തിൽ മാത്യു കുഴൽനാടന്റെ അവകാശ ലംഘന നോട്ടീസിൽ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ എം ബി രാജേഷ്.മെന്റർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ചാണ് അവകാശ ലംഘനത്തിന് നോട്ടീസ് നൽകിയത്. നിയമസഭാ ചട്ടങ്ങള്‍ പ്രകാരമുള്ള കാര്യനിര്‍വഹണവും നടപടിക്രമങ്ങളും സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴല്‍നാടന്‍ ജൂലായ് ഒന്നിന് മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് സമര്‍പ്പിച്ചത്.
മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ പി ഡബ്ല്യു സി ഡയറക്ടറായ ജയിക് ബാലകുമാറിനെ മെന്റർ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു നിയമസഭയിൽ മാത്യു കുഴൽനാടൻ നടത്തിയ പരാമർശം. പച്ചക്കള്ളം എന്നായിരുന്നു കുഴൽനാടന്റെ ആരോപണത്തോടുള്ള മുഖ്യമന്ത്രിയുടെ മറുപടി. അതിരൂക്ഷമായ ഭാഷയിലാണ് അദ്ദേഹം പ്രതികരിച്ചത്. പിന്നാലെ വീണയുടെ കമ്പനിയുടെ വെബ്സൈറ്റിലെ പഴയ വിവരങ്ങൾ മാത്യു കുഴൽനാടൻ എംഎൽഎ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിക്കെതിരായ നോട്ടീസ്. സഭയിൽ ഒരു അംഗം അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയാല്‍ അത് ആര്‍ക്കെതിരെയാണോ നല്‍കിയത് അവരോട് സ്പീക്കര്‍ വിശദീകരണം ചോദിക്കുന്നത് സ്വാഭാവിക നടപടിയാണ്. അത്തരത്തിലാണ് ഇപ്പോൾ മുഖ്യമന്ത്രിയോട് സ്പീക്കർ വിശദീകരണം തേടിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |