ഞങ്ങളുടെ കൗമാരകാലത്തിൽ കണ്ട ഏറ്റവും നല്ല റൊമാന്റിക് ഹീറോയായിരുന്നു പ്രതാപ് പോത്തൻ സാർ.അങ്ങനെ ഒരാളെ നേരിട്ടു പരിചയപ്പെട്ടത് കൗതുകമുണർത്തുന്ന ഓർമ്മയായിരുന്നു. വലിയ രീതിയിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ അദ്ദേഹത്തിനുള്ള സമയത്താണ് 22 ഫീമെയിൽ കോട്ടയം എന്ന ചിത്രത്തിനു വേണ്ടി അദ്ദേഹം എനിക്ക് ഡേറ്റ് തരുന്നത്. വളരെ ഊഷ്മളമായിട്ടാണ് അദ്ദേഹം ഞങ്ങളോടൊക്കെ പ്രതികരിച്ചതും പെരുമാറിയതും. സിനിമയോട് വളരെ അഭിനിവേശമുള്ള ഒരാളാണ് അദ്ദേഹം . ഒരു ടീനേജറുടെ ആത്മവിശ്വാസം ഒട്ടും ചോരാതെയാണ് ഞങ്ങളോടൊപ്പം ഇടപഴകിയത്. അത് നന്നായി പ്രകടിപ്പിക്കുകയും ചെയ്തു. എല്ലാത്തിനെയും ഇഷ്ടപ്പെടുന്ന ഒരാൾ.ഇടുക്കി ഗോൾഡിൽ അഭിനയിക്കുമ്പോഴും അദ്ദേഹത്തിന്റെ ആരോഗ്യം വളരെ മോശമായിരുന്നു. എങ്കിൽ പോലും അദ്ദേഹം വളരെ നല്ല രീതിയിലാണ് ഞങ്ങൾക്കൊപ്പം നിന്നത്. ഒരു സഹോദരനായിട്ടാണ് അദ്ദേഹം എന്നെ കണ്ടത്.
ഇടുക്കി ഗോൾഡിൽ കാടിനുള്ളിൽ ഒരു ആന ജീപ്പ് മറിച്ചിടുന്ന സീനുണ്ടായിരുന്നു. അപ്പോൾ അദ്ദേഹം കാരവനിൽ നിന്ന് ഇറങ്ങാൻ മടി കാണിച്ചു. ആദ്യം ഞങ്ങളെല്ലാം അതൊരു തമാശയാണെന്ന് കരുതി.അപ്പോഴാണ്സാറിന് അട്ടകളെ ഭയങ്കര പേടിയാണെന്ന് ഞങ്ങൾക്ക് മനസിലായിത്.ഞാൻ മരിച്ചു പോകുമെന്നായിരുന്നു സാറിന്റെ പ്രതികരണം. അത്രയ്ക്ക് പാവമായിരുന്നു. ഒരു യുഗം അവസാനിച്ചത് പോലെയാണ് എനിക്ക് ഇപ്പോൾ തോന്നുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |