കൊച്ചി: നിരോധിത പ്ലാസ്റ്റിക് ഉപയോഗത്തിനുമേലുള്ള വിവേചനം ഒഴിവാക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ, വൻകിട കമ്പനികളുടെ പാക്കറ്റ് ഭക്ഷണങ്ങൾ നിരോധിതപ്ലാസ്റ്റിക് ഉത്പന്നങ്ങളിൽ പൊതിഞ്ഞുവരുന്നതിനും അത് വിൽക്കുന്നതിനും അനുവാദമുണ്ട്. എന്നാൽ ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ നൽകുന്നതിനുപയോഗിക്കുവാൻ അനുമതി നൽകാത്തതും ഹോട്ടലുടമകൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതും നീതി നിഷേധമാണ്. ഹോട്ടൽ പാക്കിംഗിന് മറ്റ് സംവിധാനം ഏർപ്പെടുത്താതെയുള്ള പ്ലാസ്റ്റിക്ക് നിരോധനം മൂലം ചെറുകിട ഹോട്ടൽ മേഖല പ്രതിസന്ധി നേരിടുന്ന അവസ്ഥ സംജാതമായിരിക്കുകയാണെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് ജി. ജയപാലും ജനറൽ സെക്രട്ടറി കെ.പി. ബാലകൃഷ്ണപ്പൊതുവാളും അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |