SignIn
Kerala Kaumudi Online
Saturday, 20 April 2024 12.55 AM IST

റാണി ഗൈഡിൻലിയു

ss

മണിപ്പൂർ, നാഗലാന്റ് ,​ അസാം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ നാഗാ ആത്മീയ- രാഷ്ട്രീയ നേതാവ്. 13 -ാം വയസിൽ സമരമുഖത്തേക്ക്. 17-ാം വയസിൽ ബ്രിട്ടീഷ് സർക്കാർ അറസ്റ്റുചെയ്ത് ശിക്ഷിച്ചു. 14 വർഷത്തിനുശേഷം ഇന്ത്യ സ്വതന്ത്ര്യയായപ്പോൾ മോചനം.

1915 ജനുവരി 26 ന് മണിപ്പൂരിലെ തമെങ് ലോങ് ജില്ലയിൽ റോങ്മെയ് ഗോത്രത്തിൽ ജനനം. ഗോത്രവർഗത്തിന്റെ ഉന്നമനത്തിനും ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനത്തിനുമായി 1927 ൽ ഹെരാകാ പ്രസ്ഥാനത്തിൽ ചേർന്നു. സ്വതന്ത്ര നാഗാ രാജ്യം സൃഷ്ടിക്കുക എന്നതും ക്രിസ്‌തുമതത്തിലേക്കുള്ള നാഗന്മാരുടെ പരിവർത്തനം തടയുക എന്നതും പ്രസ്ഥാനത്തിന്റെ ലക്ഷ്യമായിരുന്നു. നേതൃസ്ഥാനത്തേക്കുയർന്ന ഗൈഡിൻലിയു, സ്വതന്ത്രരായ നമ്മെ ബ്രിട്ടീഷുകാർ ഭരിക്കാൻ പാടില്ലെന്ന് ആഹ്വാനം ചെയ്തു. മതപരമായ ശക്തിപ്പെടലിനപ്പുറം പ്രസ്ഥാനത്തെ ബ്രിട്ടീഷുകാരെ തുരത്താനുള്ള രാഷ്ട്രീയ ആയുധവുമാക്കി ഗൈഡിൻലിയു. ഗൊറില്ല യുദ്ധമുറകൾ നടത്തി ബ്രിട്ടീഷുകാർക്ക് വെല്ലുവിളിയായി. നികുതി അടയ്ക്കരുതെന്നും ബ്രിട്ടീഷുകാരുമായി യാതൊരുതരത്തിലും സഹകരിക്കരുതെന്നും അവർ ഗോത്രവിഭാഗത്തെ ആഹ്വാനം ചെയ്തു. ഗൈഡിൻലിയുവിനെ പിടിച്ചു നൽകുന്നവർക്ക് ബ്രിട്ടീഷ് സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചു. പോരാട്ടത്തെ അഭിനന്ദിച്ചുകൊണ്ട് നെഹ്റു അവരെ 'റാണി' എന്നും 'മലകളുടെ മകൾ' എന്നും വിളിച്ചു. 1993 ഫെബ്രുവരി 17 ന് അന്തരിച്ചു.

1972 ൽ സ്വാതന്ത്ര്യസമര സേനാനിക്കുള്ള താമ്രപത്രവും 1982 ൽ പത്മഭൂഷണും നൽകി രാജ്യം അവരെ ആദരിച്ചു. അവരുടെ പേരിൽ തപാൽ സ്റ്റാമ്പും നാണയവും പുറത്തിറക്കി. മണിപ്പൂർ തമെങ് ലോങ് ജില്ലയിൽ റാണി ഗൈഡിൻലിയു ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയം കേന്ദ്രസർക്കാർ നിർമ്മിക്കാനൊരുങ്ങുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RANI GAIDINLIU
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.