ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ പാട്‌ന സന്ദർശനത്തിനിടെ ഭീകരാക്രമണം ആസൂത്രണം ചെയ്‌ത സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിലായി. മർഗുവ് അഹമ്മദ് ഡാനിഷ് എന്ന താഹിറിനെയാണ് വ്യാഴാഴ്ച രാത്രി പൊലീസ് അറസ്റ്റു ചെയ്‌തത്.
ഘസ്‌വ ഇഹിന്ദ് എന്ന സമൂഹമാദ്ധ്യമ ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇയാളുടെ ഫോണിൽ നിന്ന് രാജ്യദ്രോഹ സന്ദേശങ്ങൾ കണ്ടെത്തിയെന്ന് പാട്‌ന എസ്.എസ്.പി എം.എസ്. ധില്ലൻ അറിയിച്ചു. പാക് മൊബൈൽ നമ്പർ ഉപയോഗിച്ച് ഉണ്ടാക്കിയ രണ്ട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ വഴി പാകിസ്ഥാൻ, യെമൻ, ഗൾഫ്, ബംഗ്ളാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള ആളുകളെ ചേർത്ത് തീവ്രവാദ അനുകൂല ഉള്ളടക്കങ്ങൾ പങ്കുവച്ചു. 2023ൽ ജിഹാദ് ഗ്രൂപ്പ് രൂപീകരിക്കാനായിരുന്നു പദ്ധതി. ബീഹാറിലെ ഫുൽവാരി ഷെരീഫ് സ്വദേശിയായ ഡാനിഷ് 2006-2020 കാലത്ത് ദുബായിലായിരുന്നു.
മുത്തലാഖ്, നുപൂർ ശർമ്മയുടെ വിവാദ പ്രസ്‌താവന എന്നിവയുമായി ബന്ധപ്പെട്ട് ജൂലായ് 12ന് പ്രതിഷേധം നടത്താൻ ലക്ഷ്യമിട്ട് കേരളം, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിൽ നിന്നു വന്ന എട്ടുപേരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |