ശബരിമല: കർക്കടക മാസ പൂജയ്ക്കായി ശബരിമല നടതുറന്നു. ഇന്നലെ വൈകിട്ട് 5 ന് മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് വിളക്ക് തെളിച്ചു. തുടർന്ന് പതിനെട്ടാം പടിയിറങ്ങി ആഴിയിൽ അഗ്നി പകർന്നു. ഇന്ന് പുലർച്ചെ 5 ന് നട തുറന്ന് പതിവ് പൂജകളും അഭിഷേകവും നെയ്യഭിഷേകവും നടക്കും. ഇന്ന് മുതൽ ഉദയാസ്തമന പൂജ, അഷ്ടാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം തുടങ്ങിയ വിശേഷാൽ പൂജകളും നടക്കും. 21 ന് രാത്രി പത്തിന് നട അടയ്ക്കും.പ്രതികൂല കാലാവസ്ഥയിലും വൻ ഭക്തജന തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെട്ടത്. കർക്കടക മാസം ഒന്നായ ഇന്നത്തെ ദർശനത്തിന് പതിനായിരം അയ്യപ്പഭക്തരാണ് വെർച്ച്വൽ ക്യൂവിലൂടെ ബുക്ക് ചെയ്തിരിക്കുന്നത്. പമ്പയിലും നിലയ്ക്കലും സ്പോട്ട് ബുക്കിങ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വെർച്ച്വൽ ക്യുവിന്റെയും സ്പോട്ട് ബുക്കിങ്ങിന്റെയും നിയന്ത്രണം പൊലീസിൽ നിന്ന് ദേവസ്വം ബോർഡ് ഏറ്റെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |