കോഴിക്കോട് : മടവൂർ റോഡിന്റെ താഴ്ഭാഗത്തുള്ള ഓവുചാലിലൂടെയുള്ള വെള്ളം ഒഴുകിപ്പോകുന്ന തോട് സ്വകാര്യ വ്യക്തി കൈയേറി മണ്ണിട്ട് മൂടി സ്വന്തം പറമ്പാക്കി മാറ്റിയെന്ന പരാതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. കോഴിക്കോട് നഗരസഭാ സെക്രട്ടറി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡിഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിട്ടു.
29 ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.ചേവരമ്പലം സ്വദേശി ടി.പി. ഉഷാകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി. മഴവെള്ളം വീടു പരിസരത്ത് കെട്ടി കിടക്കുന്നതു കാരണം പുറത്തിറങ്ങാൻ പോലും കഴിയാത്ത സ്ഥിതിയാണെന്ന് പരാതിയിൽ പറയുന്നു. കിണറിൽ മലിനജലം കെട്ടിക്കിടക്കുന്നതു കാരണം കിണറും മലിനമായെന്ന് പരാതിയിൽ പറയുന്നു. ചേവരമ്പലം സ്വദേശി ജോസ് ജോസഫിനെതിരെയാണ് പരാതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |