ചാലക്കുടി: ദേശീയ പാതയിൽ മുനിസിപ്പൽ ജംഗ്ഷനിൽ വീണ്ടും സ്പിരിറ്റ് വേട്ട. എറണാകുളത്ത് നിന്നും പാലക്കാട് കുതിരാനിലേക്ക് കാറിൽ കടത്തിയ 525 ലിറ്റർ സ്പിരിറ്റാണ് ചാലക്കുടി ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ പിടികൂടിയത്. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
വെള്ളാഞ്ചിറ സ്വദേശി ചൂളക്കടവിൽ കമറുദീൻ(29) പിടിയിലായത്. എറണാകുളം കണ്ടെയ്നർ റോഡിലെ ഏജന്റുമാരുടെ നിർദ്ദേശ പ്രകാരം അങ്കമാലിയിൽ നിന്നാണ് എത്തിയോസ് കാറിൽ സ്പിരിറ്റ് കൊണ്ടുവന്നതെന്ന്്് ഇയാൾ പൊലീസിനോട് പറഞ്ഞു. ഇതിനിടെ അങ്കമാലിയിൽ നടന്ന മറ്റൊരു സ്പരിറ്റ് വേട്ടയിൽ പിടിപെടാതിരിക്കാനാണ് കമറുദ്ദീന് ദൗത്യം ഏൽപ്പിച്ചതെന്ന് പറയുന്നു. 35 ലിറ്ററിന്റെ 15 കന്നാസുകളിലായിരുന്നു സ്പിരിറ്റ് വച്ചിരുന്നത്. പാലിയേക്കരയിൽ എത്തുമ്പോൾ ലഭിക്കുന്ന സന്ദേശ പ്രകാരം ചെയ്യണമെന്നാണ് ഇയാൾക്കുള്ള നിർദ്ദേശം. മുൻപും കമറുദ്ദീൻ സ്പിരിറ്റ് കടത്തിയിട്ടുണ്ട്. ഡിവൈ.എസ്.പി. സി.ആർ.സന്തോഷ് നേതൃത്വം നൽകുന്ന പ്രത്യേക അന്വേഷണ സംഘത്തിൽ സി.ഐ.കെ. എസ്.സന്ദീപ്, എസ്.ഐമാരായ സിദ്ധിഖ് അബ്ദുൾ ഖാദർ, സജി വർഗ്ഗീസ്, ജിനുമോൻ തച്ചേത്ത്, എ.എസ്.ഐമാരായ സതീശൻ മടപ്പാട്ടിൽ,സി.എ. ജോബ്, പി.എം.മൂസ, വി.യു.സിൽജോ, എ.യു.റെജി, ജോ തോമസ് , ടി.ബി.സുനിൽകുമാർ എന്നിവരുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |