ന്യൂഡൽഹി: ഭാര്യയെ കുറിച്ച് അനാവശ്യം പറഞ്ഞ സഹപ്രവർത്തകരെ സിക്കിം പൊലീസ് ഉദ്യോഗസ്ഥൻ വെടിവച്ചു കൊന്നു. ന്യൂഡൽഹിയിലെ ഹൈദർപൂറിലുള്ള ഒരു ശുദ്ധജല പ്ളാന്റിലാണ് സംഭവം. സിക്കിം പൊലീസിലെ ഉദ്യോഗസ്ഥനായ പ്രബിൻ റായി ആണ് സഹപ്രവർത്തകരെ വെടിവച്ചു കൊന്നത്. മരിച്ചവരും സിക്കിം പൊലീസിലെ ഉദ്യോഗസ്ഥരാണ്. ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ ഭാഗമായി ന്യൂഡൽഹിയിൽ ഡെപ്യൂട്ടേഷനിൽ എത്തിയവരാണ് നാലു പേരും. സംഭവത്തിന് ശേഷം പ്രബിൻ റായി ഡൽഹി പൊലീസിൽ കീഴടങ്ങി.
പ്രബിൻ റായിയുടെ വെടിയേറ്റ് രണ്ട് പേർ സംഭവസ്ഥലത്തും ഒരാൾ ബി എസ് എ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയും മരണപ്പെട്ടതായി ഡൽഹി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പ്രണവ് തയാൽ പറഞ്ഞു. തന്റെ ഭാര്യയെ കുറിച്ച് മോശമായ കാര്യങ്ങൾ പറഞ്ഞ് മാനസികമായി ഉപദ്രവിച്ചതിനാലാണ് തന്റെ സഹപ്രവർത്തകരെ വെടിവച്ച് കൊന്നതെന്ന് പ്രബിൻ ദാസ് കുറ്റസമ്മതം നടത്തിയതായി ഡൽഹി സ്‌പെഷ്യൽ പൊലീസ് കമ്മീഷണർ (ലോ ആൻഡ് ഓർഡർ) ദേപേന്ദ്ര പഥക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |