മലപ്പുറം: ന്യൂ ജനറേഷൻ ലഹരി ഉത്പന്നങ്ങൾക്ക് യുവാക്കൾ അടിമയാവുന്ന പ്രവണത വർദ്ധിക്കുന്നു. ലഹരി ഉത്പന്നങ്ങൾ വളരെ സുലഭമായി ലഭിക്കുന്നതാണ് കാരണം. എം.ഡി.എയും ഹാഷിഷുമെല്ലാം ചെറിയ പെട്ടിക്കടകളിൽ പോലും ലഭ്യമാവുന്ന സാഹചര്യവുമുണ്ട്. യുവാക്കൾക്ക് കൂടുതൽ പ്രിയം കഞ്ചാവിനോടാണെന്നാണ് നാർക്കോട്ടിക് സെല്ലിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. വാണിജ്യാടിസ്ഥാനത്തിലും ഉപയോഗിക്കാനുമായി കഞ്ചാവ് കൈവശം വെച്ച നിരവധി കേസുകളാണ് നാർക്കോട്ടിക് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ലഹരി ഉപയോഗിക്കുന്നതും വിൽപ്പന നടത്തുന്നതുമായി ഓരോ മാസവും നൂറിൽ കൂടുതൽ കേസുകളാണ് ജില്ലയിൽ രജിസ്റ്റർ ചെയ്യുന്നതെന്നും അധികൃതർ പറയുന്നു. കൂടുതലായി രജിസ്റ്റർ ചെയ്യുന്നത് കഞ്ചാവ് ഉപയോഗിക്കുന്നതും വിൽപ്പന നടത്തുന്നതുമായ കേസുകളാണ്. സ്കൂളുകളിലും കോളേജുകളിലും പെൺകുട്ടികളെയടക്കം ലഹരിക്ക് ഇരയാക്കുന്ന വലിയ സംഘങ്ങളും ജില്ലയിലുണ്ട്. സ്കൂളുകളിൽ എസ്.പിസി, എൻ.സി.സി എന്നിവയുടെ പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുന്നതിലൂടെ ലഹരി ഉപയോഗിക്കുന്നവരെ സ്വകാര്യമായി കണ്ടെത്താനും ബോധവത്കരണം നടത്താനും സാധിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |