ന്യൂഡൽഹി: സായുധ സേനകളിലേക്കുള്ള അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരായ റിട്ട് ഹർജികൾ സമാനമായ ഹർജികൾ പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതിയിലേക്ക് മാറ്റി സുപ്രീംകോടതി ഉത്തരവിട്ടു.
ഈ വിഷയത്തിൽ ഹർജികൾ വർദ്ധിച്ച് വരുന്നത് ഉചിതമല്ലെന്ന് കോടതി പറഞ്ഞു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റാൻ കോടതി വിസമ്മതിച്ചു.
ഇന്ത്യൻ ഭരണഘടന പ്രകാരം നടക്കുന്ന കാര്യത്തെ നമ്മൾ എന്തിന് തടയണമെന്ന് ഹർജിക്കാരുടെ അഭിഭാഷകനോട് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. എല്ലാവരും ഹർജികളുമായി 20 ഹൈക്കോടതികളിലുമെത്തുമെന്ന് അഭിഭാഷകൻ എം.എൽ. ശർമ്മ പറഞ്ഞു.
'എം.എൽ. ശർമ്മ നിങ്ങൾ ഒരു അഗ്നിപഥ് അപേക്ഷകനോ അഗ്നിവീറോ അല്ല. നിങ്ങൾ ഒരു വീരനായിരിക്കാം, എന്നാൽ അഗ്നിവീറല്ല.' ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |