SignIn
Kerala Kaumudi Online
Tuesday, 23 April 2024 5.59 PM IST

ശബരീനാഥന്റെ അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യം: കെ. സുധാകരൻ

k-sudhakaran

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.എസ്.ശബരീനാഥനെ അറസ്റ്റ് ചെയ്തനടപടി രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി.

മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമായ തിരക്കഥയുണ്ടാക്കി ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തി മിനിട്ടുകൾക്കകം അറസ്റ്റ് രേഖപ്പെടുത്തിയതിൽ ദുരൂഹതയുണ്ട്.മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വരെ അറസ്റ്റ് പാടില്ലെന്ന കോടതിനിർദ്ദേശം തള്ളി അറസ്റ്റ്ചെയ്തത് നിയമവിധേയമല്ലെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കാൻ കൂട്ടുനിന്ന പൊലീസ് ഉദ്യോഗസ്ഥർക്കും സർക്കാർ അഭിഭാഷകനുമെതിരെ കേസെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

 സർക്കാരിന്തിരിച്ചടി: ഉമ്മൻചാണ്ടി

കള്ളക്കേസിൽ കുടുക്കി ശബരിനാഥനെ ജയിലിടയ്‌ക്കാനുള്ള ശ്രമം കോടതി പരാജയപ്പെടുത്തിയത് സർക്കാരിന് കനത്ത തിരിച്ചടിയാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. സർക്കാരിന്റെ ആയുധമായി മാറിയ പൊലീസിന് നാണക്കേടാണ് കോടതി തീരുമാനം. പൊലീസിനെ സർക്കാർ ദുരുപയോഗം ചെയ്യുന്ന നിരവധി സംഭവങ്ങളാണ് സമീപകാലത്ത് ഉണ്ടായത്. ഇതുകൊണ്ടൊന്നും ജനാധിപത്യവിശ്വാസികളെ തകർക്കാൻ കഴിയില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.

 ശബരിനാഥിന്റെ അറസ്റ്റ് ഗൂഢാലോചന: സതീശൻ

ഇല്ലാത്ത കേസുണ്ടാക്കിയാണ് ശബരീനാഥിനെ അറസ്റ്റ് ചെയ്തതെന്നും മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവേ അറസ്റ്റ് ചെയ്യരുതെന്ന കോടതിനിർദ്ദേശത്തിനു പിന്നാലെയുള്ള അറസ്റ്റ് സർക്കാരിന്റെ ഉന്നതതലത്തിൽ നടന്ന ഗൂഢാലോചനയാണെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പ്രതിഷേധിക്കാനുള്ള അവകാശത്തെയാണ് ചോദ്യം ചെയ്തിരിക്കുന്നതെന്നും രാഷ്ട്രീയമായും നിയമപരമായും ശബരീനാഥിനെ സംരക്ഷിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
വിമാനത്തിൽ മുദ്രാവാക്യം വിളിച്ചതിന്റെ പേരിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ വധശ്രമം ചുമത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൈയിൽ ആയുധമില്ലായിരുന്നെന്നും കേവലം പ്രതിഷേധം മാത്രമായിരുന്നെന്നുമാണ് ജാമ്യഉത്തരവിൽ കോടതി വ്യക്തമാക്കിയത്. വീണ്ടും അതേ കേസിലാണ് മുൻ എം.എൽ.എ കൂടിയായ ശബരിനാഥനെ ഉൾപ്പെടുത്തിയിരിക്കുന്നത്. സർക്കാർ വൈരനിര്യാതന ബുദ്ധിയോടെ പ്രവർത്തിക്കുകയാണ്.
അതേസമയം, പ്രതിഷേധിച്ച കുട്ടികളെ തള്ളി നിലത്തിട്ട ഇ.പി. ജയരാജനെതിരെ കേസെടുക്കാൻ പൊലീസ് ഇതുവരെ തയാറായിട്ടില്ല. ഇത് ഇരട്ടനീതിയാണ്. ചോദ്യം ചെയ്യുന്നതിന് മുമ്പേ അറസ്റ്റ് ചെയ്തെന്ന് പറഞ്ഞ് സർക്കാർ കോടതിയെയും കബളിപ്പിച്ചിരിക്കുകയാണെന്നും സതീശൻ പറഞ്ഞു.

 ശബരിനാഥന്റെ അറസ്റ്റ്രാഷ്ട്രീയ പ്രതികാരം: ചെന്നിത്തല

കെ.എസ്.ശബരിനാഥനെ അറസ്റ്റ് ചെയ്ത നടപടി സർക്കാരിന്റെ രാഷ്ട്രീയപ്രതികാരമെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുൻകൂർജാമ്യത്തിന് അപേക്ഷനൽകിയ സമയത്തെ അറസ്റ്റ് ശരിയായില്ല. പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാർക്കെതിരെയാണ് നടപടിയെടുത്തത്. വിമാനത്തിലെ പ്രതിഷേധത്തിൽ ജയരാജന്റെ കുറ്റം ശിക്ഷാനടപടികളിലൂടെ ഇൻഡിഗോ വ്യക്തമാക്കിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല.കേന്ദ്രത്തിൽ നരേന്ദ്രമോദി ചെയ്യുന്നതാണ് കേരളത്തിൽ പിണറായി വിജയൻ ചെയ്യുന്നതെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SUDHAKARAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.