തിരുവനന്തപുരം: വിജിലൻസ് ഡയറക്ടറായിരിക്കെ തലസ്ഥാനത്തെ പ്രമുഖ ജുവലറിയിൽ നിന്ന് ഉടമയുടെ മകനെ വിരട്ടി 95 ശതമാനം ഡിസ്കൗണ്ടിൽ ഏഴുപവന്റെ നെക്‌ലേസ് വാങ്ങിയ ജയിൽ ഡി.ജി.പി സുധേഷ്‌കുമാറിനെതിരെ സസ്പെൻഷൻ അടക്കം നടപടിക്ക് സാദ്ധ്യത. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ജുവലറിയുടമയിൽ നിന്ന് ചീഫ്സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും വിവരങ്ങൾ തേടിയിരുന്നു. സി.സി ടിവി ദൃശ്യങ്ങളടക്കമുള്ള തെളിവുകളും പരിശോധിച്ചു. കേസെടുക്കണമെന്ന് ഇവർ സർക്കാരിന് ശുപാർശ നൽകി. ഇത് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |