തിരുവനന്തപുരം: പട്ടിക ജാതി-പട്ടിക വർഗ വിദ്യാർത്ഥികൾക്ക് നൽകുന്ന സർക്കാർ നൽകുന്ന ട്യൂഷൻ ഫീസ് അവരുടെ അക്കൗണ്ടിന് പകരം സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് നൽകുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ നിയമസഭയിൽ അറിയിച്ചു.
ഇത് സംബന്ധിച്ച് മാനേജ്‌മെന്റുകൾ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. ഫീസുകൾ സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് നൽകണമെന്നാണ് ഹൈക്കോടതി വിധി. . കുട്ടികൾക്ക് വർഷാവസാനം ലഭിക്കുന്ന തുക പലപ്പോഴും സ്ഥാപനങ്ങൾക്ക് ലഭിക്കുന്നില്ലെന്നും മറ്റുപല ആവശ്യങ്ങൾക്കും അവരിത് വിനിയോഗിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റുകൾ ഹൈക്കോടതിയെ സമീപിച്ചത്. കുട്ടികളുടെ ഫീസുകൾ അവരുടെ അക്കൗണ്ടിലേക്ക് നൽകണമെന്നാണ് കേന്ദ്ര സർക്കാർ നിർദ്ദേശം. ഈ നിബന്ധന പാലിച്ചില്ലെങ്കിൽ കേന്ദ്രത്തിൽ നിന്ന് വർഷാവർഷം ലഭിക്കുന്ന 87കോടിയോളം രൂപ നഷ്ട്ടപ്പെട്ടേക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്കൗണ്ടിലേക്ക് തന്നെ തുക നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നിരന്തരം കേന്ദ്രത്തെ സമീപച്ചെങ്കിലും അനുവദിച്ചില്ല. വിദ്യാർത്ഥികൾക്ക് മൂന്ന് വർഷത്തിലൊരിക്കൽ നൽകുന്ന ഗ്രാന്റ് ഈ വർഷം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |