കോട്ടയം . ജി.എസ്.ടി ഏർപ്പെടുത്തുന്നതിന് മുന്നേ തുടങ്ങിയ വിലക്കയറ്റം, ജി എസ് ടി നടപ്പാക്കിയതോടെ സാധരണക്കാരന് വീണ്ടും ഇരുട്ടടിയായി. സാധാരണക്കാർക്ക് കനത്ത പ്രഹരമേകുന്ന പുതിയ നികുതി കാരണം മൊത്തവ്യാപാര വിപണിയിൽ അരി കിലോയ്ക്ക് രണ്ടു രൂപയിലധികം വർദ്ധിച്ചു. കുത്തരി വിലയിൽ കിലോയ്ക്ക് രണ്ട് രൂപ ഇരുപത് പൈസയുടെ വ്യത്യാസം ഉണ്ടായി. 10 കിലോ പായ്ക്ക് വാങ്ങാൻ ഇനി 25 രൂപയോളം അധികം നൽകണം. 5 കിലോ പായ്ക്ക് വിലയിൽ 12 രൂപയുടെയും 25 കിലോ പായ്ക്ക് വിലയിൽ 56 രൂപയുടെയും വ്യത്യാസമുണ്ട്.
മാസങ്ങൾക്ക് മുൻപ് ജയ, സുലേഖ അരി വിലയിൽ ഉണ്ടായ വർദ്ധന മാറ്റമില്ലാതെ തുടരുന്നതിനിടെയാണ് നികുതി ഭാരം. ജയ അരിയ്ക്ക് മൊത്തവ്യാപാര വിപണിയിൽ കിലോയ്ക്ക് 36 ആയിരുന്നത് 47 രൂപ വരെയായി. സുലേഖയ്ക്ക് 32 രൂപയായിരുന്നത് 39 ലെത്തി. ആന്ധ്രയിൽ നിന്നുള്ള അരിയുടെ വരവ് കുറഞ്ഞതാണ് വില വർദ്ധനയുടെ പ്രധാന കാരണം.
ജി എസ് ടി കൂടി, വില്പന കുറഞ്ഞു.
25 കിലോവരെയുള്ള പായ്ക്ക് ചെയ്ത അരിക്ക് അഞ്ച് ശതമാനം ജി എസ് ടി ചുമത്തിയതോടെ വില്പന കുറഞ്ഞതായി വ്യാപാരികൾ. 5,10,25 കിലോ വിലയിൽ വ്യത്യാസം വന്നതോടെ ചില്ലറ വ്യാപാരികൾ 50 കിലോയുടെ പായ്ക്കറ്റാണ് വാങ്ങുന്നത്. 50 കിലോയ്ക്ക് നികുതിയില്ല. കോട്ടയത്തെ പ്രധാന മൊത്തവ്യാപാര വിപണിയിൽ 25 കിലോ വരെയുള്ള ബ്രാൻഡഡ് പായ്ക്കറ്റ് അരിയുടെ വില്പന വ്യാപകമായി കുറഞ്ഞു.
കുത്തരി വില പഴയതും പുതിയതും.
5 കിലോ 232, 246
10 കിലോ 455 , 480
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |