കണ്ണൂർ: ആശുപത്രിയിലെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാരായ സ്ത്രീകളെ സൗഹൃദം നടിച്ച് വലയിലാക്കി സ്വർണാഭരണങ്ങൾ കൊള്ളയടിക്കുന്ന കേസിലെ പ്രതി റിമാൻഡിൽ. എടക്കാട് മുനമ്പം സ്വദേശിനിയുടെ ആറരപവൻ സ്വർണമാല അടിച്ചുമാറ്റി രക്ഷപ്പെട്ട യുവാവിനെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്. നിരവധി സ്ത്രീകൾ ഇയാളുടെ വലയിൽ വീണുവെന്നാണ് പൊലീസ് നൽകുന്ന വിവരം.
തളിപ്പറമ്പ് ആന്തൂർ കുറ്റിക്കോലിലെ ബി. ഷബീറിനെയാ (28)ണ് കണ്ണൂർ ടൗൺ എസ്.ഐ ശ്രീജിത്ത് കൊടെരി അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയ്‌ക്കെത്തിയ എടക്കാട് മുനമ്പിലെ മുസ്തഫയുടെ ഭാര്യ വി.പി സജിന(28)യുടെ കഴുത്തിൽ നിന്നാണ് ആറരപവന്റെ മാലപൊട്ടിച്ച് ഷബീർ രക്ഷപ്പെട്ടത്. തുടർന്ന് പ്രതി കണ്ണൂർ ടൗൺ പൊലീസി ൽപരാതി നൽകുകയായിരുന്നു. കേസെടുത്ത് അന്വേഷണമാരംഭിച്ച പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പിടികൂടി. മാലമോഷണം കൂടാതെ ഇയാൾ പ്രണയം നടിച്ച് നിരവധി പേരെ വഞ്ചിച്ചതായി പരാതിയുണ്ട്. വിവാഹവാഗ്ദ്ധാനം നൽകി യുവതികളിൽ നിന്നും പണംതട്ടിയെന്നും പറയുന്നു. യുവാവിനെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |