തിരുവനന്തപുരം: കൊവിഡ് ഇടവേളയ്ക്ക് ശേഷം ആഗസ്റ്റ് 18ന് നാടെങ്ങും ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടത്തുമെന്നും ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായും ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷൻ ആർ. പ്രസന്നകുമാർ, പൊതുകാര്യദർശി കെ.എൻ. സജികുമാർ എന്നിവർ അറിയിച്ചു. 'സ്വത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ' എന്നതാണ് ഈവർഷത്തെ മുദ്രാവാക്യമെന്ന് ആഘോഷ പ്രമുഖ് എം.സത്യൻ അറിയിച്ചു.
ഭക്തി പ്രദാനം ചെയ്യുന്ന നിശ്ചല ദൃശ്യങ്ങളൊരുക്കാൻ കലാകാരൻമാരുടെ കൂട്ടായ്‌മ സംഘടിപ്പിക്കും. സമൂഹമാദ്ധ്യമങ്ങളിലെ പ്രചാരണത്തിനായി ജില്ലാ തലത്തിൽ ഡിജിറ്റൽ പ്രമുഖന്മാരെ നിയമിക്കും. ആഗസ്റ്റ് 14ന് പതാകാദിനത്തോടെ ആഘോഷങ്ങൾ തുടങ്ങും. തുടർന്നുളള ദിവസങ്ങളിൽ സാംസ്‌കാരിക സംഗമങ്ങൾ, ഗോപൂജ, ഉറിയടി, പ്രഭാതഭേരി, ഗോപികാനൃത്തം തുടങ്ങിയവ നടക്കും.
സംസ്ഥാനതലത്തിൽ ശോഭായാത്രകളുടെ ഏകോപനത്തിനായി സ്വാമി ചിദാനന്ദപുരി, ജസ്റ്റിസ് കെ.ടി. തോമസ്, എം.എ. കൃഷ്ണൻ, അഡ്വ. കെ.കെ. ബാലറാം, കേന്ദ്രമന്ത്രി വി. മുരളീധരൻ, പി.ടി. ഉഷ , ആർ. പ്രസന്നകുമാർ എന്നിവർ മുഖ്യരക്ഷാധികാരിമാരായി 1001 അംഗ സ്വാഗതസംഘം രൂപീകരിച്ചു. പാവക്കൂത്ത് കലാകാരൻ രാമചന്ദ്ര പുലവരാണ് സ്വാഗതസംഘം അദ്ധ്യക്ഷൻ. സ്വാഗതസംഘം രൂപീകരണയോഗം കെ.പി. സുധീര ഉദ്ഘാടനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |