തിരുവനന്തപുരം: മങ്കിപോക്സ് രോഗബാധിതരെ കണ്ടെത്തുന്നതിൽ കാലതാമസം ഒഴിവാക്കാൻ നാല് ലാബുകളിൽ പരിശോധനാ സൗകര്യമൊരുക്കുമെന്ന് മന്ത്രി വീണാജോർജ്ജ് നിയമസഭയിൽ പറഞ്ഞു. ഇതിന് ഉടൻ കേന്ദ്രാനുമതി പ്രതീക്ഷിക്കുന്നു.ആലപ്പുഴയിലെ നാഷണൽ വൈറോളജി സെന്ററിൽ പരിശോധന തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ കണ്ടെത്തിയ വ്യാപനശേഷി കുറഞ്ഞ പശ്ചിമ ആഫ്രിക്കൻ ഇനമായ വൈറസിന്റെ മരണനിരക്ക് 1മുതൽ 3ശതമാനമാണ്. എന്നാൽ കോംഗോ ഇനത്തിന് 10ശതമാനമാണ് മരണനിരക്ക്. ലക്ഷണങ്ങളുള്ളവരെ ഐസൊലേറ്റ് ചെയ്തിട്ടുണ്ട്. എമിഗ്രേഷൻ, ബാഗേജ് വിഭാഗം ജീവനക്കാരിലെ സമ്പർക്കവിവരം ശേഖരിക്കാൻ എയർപോർട്ട് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് രോഗികളുടെയും സമ്പർക്കപ്പട്ടികയിലുള്ളവരുടെയും സാമ്പിളുകൾ നെഗറ്റീവാണെന്ന് സുജിത്ത് വിജയൻപിള്ളയുടെ സബ്മിഷന് മന്ത്രി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |