SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.55 PM IST

സാധാരണക്കാരുടെ ഫ്യൂസൂരും; സർക്കാർ ഓഫീസുകളെ തൊടാൻ മടിച്ച് കെ.എസ്.ഇ.ബി

dffff

മലപ്പുറം: കറണ്ട് ബില്ല് കിട്ടിയാലുടൻ അവസാന തീയതിക്ക് മുമ്പായി ബില്ലൊടുക്കാനുള്ള തിരക്കിലാവും വീട്ടുകാർ. തീയതി കഴിഞ്ഞാൽ കെ.എസ്.ഇ.ബി ഫൈനടക്കം വലിയൊരു സംഖ്യ ഈടാക്കും. ഇല്ലെങ്കിൽ വീട്ടിലെത്തി ഫ്യൂസൂരാനും ഉദ്യോഗസ്ഥർ മടിക്കില്ല. എന്നാൽ ജില്ലയിലെ സർക്കാർ സ്ഥാപനങ്ങൾ വൈദ്യുതി ബില്ല് വരുന്നതും കുടിശ്ശിക കൂടുന്നതും അറിയാറേയില്ല. സർക്കാർ സ്ഥാപനങ്ങളായതിനാൽ ചെവിക്ക് പിടിച്ച് ബിൽ തുക വാങ്ങിക്കാനും കെ.എസ്.ഇ.ബിക്ക് മടിയാണ്. സർക്കാരിന്റെ ഫ്യൂസൂരിയാൽ സേവനം ലഭിക്കാതെ പെട്ടുപോവുന്നത് പാവം ജനങ്ങളുമായിരിക്കും. ഇങ്ങനെ കടം കുമിഞ്ഞു കൂടിയത് കാരണം കെ.എസ്.ഇ.ബിക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് കിട്ടാനുള്ളത് കോടിക്കണക്കിന് രൂപയാണ്.

മിക്ക സ്വകാര്യ വ്യവസായ സ്ഥാപനങ്ങളും വൈദ്യുതി ഉപഭോഗ ബില്ലുകൾ കൃത്യസമയത്ത് അടയ്ക്കുന്നവരാണ്. വൈദ്യുതി ബില്ല് അടയ്ക്കാനാവാതെ പ്രയാസപ്പെടുന്ന നിരവധി കുടുംബങ്ങൾ ജില്ലയിലുണ്ട്. ഇവരടക്കം ഫൈൻ തുക പേടിച്ച് കടം വാങ്ങിയെങ്കിലും ബില്ലടയ്ക്കുന്നുണ്ട്.

വാട്ടർ അതോറിറ്റി പ്രധാന വില്ലൻ

ജില്ലയിൽ ഏറ്റവും കൂടുതൽ തുക കെ.എസ്.ഇ.ബിയിലേക്ക് അടയ്ക്കാനുള്ളത് വാട്ടർ അതോറിറ്റിയാണ്. പലിശയടക്കം 11 കോടി രൂപയാണ് വാട്ടർ അതോറിറ്റി വൈദ്യുതി ഇനത്തിൽ കെ.എസ്.ഇ.ബിക്ക് നൽകാനുള്ളത്. ഇത്തരത്തിൽ പൊലീസും വിദ്യാഭ്യാസ സ്ഥാപനങ്ങളും റവന്യൂ ഡിപ്പാർ‌ട്ട്മെന്റുമെല്ലാം പലിശയും ചേർത്ത് വലിയൊരു തുക ഒടുക്കാനുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജടക്കമുള്ള ആശുപത്രികൾ മാത്രമാണ് കൃത്യസമയത്ത് വൈദ്യുതി ബിൽ ഒടുക്കുന്നത്. വാട്ടർ അതോറിറ്റയിലേക്കടക്കം ബിൽ തുകയടക്കാനുള്ള സന്ദേശമയച്ചാലും കാര്യമായി പ്രതികരണമൊന്നും ഉണ്ടാവാറില്ല.

വിവിധ സർക്കാർ സ്ഥാപനങ്ങൾ അടയ്ക്കാനുള്ളത്

വാട്ടർ അതോറിറ്റി- 11 കോടി

പൊലീസ് - 6 കോടി

സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ - 25 ലക്ഷം

റവന്യൂ വകുപ്പ് - 4.50 ലക്ഷം

വൈദ്യുതി ഉപയോഗവും കൂടുന്നു

കഴിഞ്ഞ നാല് മാസത്തിനിടെ മഞ്ചേരി സൗത്ത്, വള്ളുവമ്പ്രം, കൊണ്ടോട്ടി, പെരിന്തൽമണ്ണ എന്നീ സെക്‌ഷനുകളിൽ ഏറ്റവും കൂടുതൽ യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചത് പെരിന്തൽമണ്ണ സെക്‌ഷനു കീഴിലാണ്. 18,965,214 യൂണിറ്റ് വൈദ്യുതിയാണ് മാർച്ച്, ഏപ്രിൽ, മേയ്, ജൂൺ എന്നീ മാസങ്ങളിലായി പെരിന്തൽമണ്ണയിൽ ഉപയോഗിച്ചതായി രേഖപ്പെടുത്തിയത്. മഞ്ചേരി സെക്‌ഷനു കീഴിൽ 12,131,804, വള്ളുവമ്പ്രം സെക്‌ഷനിൽ 13,240,181, കൊണ്ടോട്ടി സെക്‌ഷനിൽ 15,317,040 എന്നിങ്ങനെയാണ് ഉപയോഗിച്ച യൂണിറ്റുകളുടെ കണക്ക്.

നാല് മാസത്തിൽ കെ.എസ്.ഇ.ബിക്ക് ലഭിക്കേണ്ട തുക

പെരിന്തൽമണ്ണ സെക്‌ഷൻ - 141,252,582

മഞ്ചേരി സെക്‌ഷൻ - 100,897,790

വള്ളുവമ്പ്രം സെക്‌ഷൻ - 81,305,221

കൊണ്ടോട്ടി സെക്‌ഷൻ - 101,830,141

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KSEB
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.