2020ലെ അഞ്ചിൽ നിന്ന് 2021ൽ എട്ടാംസ്ഥാനത്തായ
ന്യൂഡൽഹി: നിതി ആയോഗിന്റെ 2021ലെ ഇന്ത്യ ഇന്നൊവേഷൻ സൂചികയിൽ കേരളം എട്ടാംസ്ഥാനത്ത്. 2020ൽ അഞ്ചാംറാങ്കായിരുന്നു. നൂതന ആശയങ്ങൾ പ്രോത്സാഹിപ്പിക്കാനും വിവിധ മേഖലകളിൽ സംസ്ഥാനങ്ങൾ തമ്മിൽ ആരോഗ്യപ്രദമായ മത്സരം കെട്ടിപ്പടുത്ത് വികസനം ഊർജ്ജിതമാക്കാനുമാണ് ഇൻസ്‌റ്റിറ്റ്യൂട്ട് ഫോർ കോമ്പറ്റിറ്റീവ്‌നെസുമായി ചേർന്ന് നിതി ആയോഗ് ഇന്ത്യ ഇന്നൊവേഷൻ സൂചിക തയ്യാറാക്കുന്നത്. സൂചികയുടെ മൂന്നാംപതിപ്പാണ് ഇന്നലെ പുറത്തുവിട്ടത്.
വിദ്യാഭ്യാസ, ആരോഗ്യമേഖലകളിലെ മികച്ച പ്രകടനം കേരളം മറ്റ് മേഖലകളിലും കാഴ്ചവയ്ക്കണമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മറ്റ് വിഭാഗങ്ങളിൽ ശരാശരി മികവ് പുലർത്തിയ കേരളം സുരക്ഷയും നിയമപരിരക്ഷയും വിഭാഗത്തിൽ മോശം സ്കോറാണ് നേടിയത്.
മുന്നിൽ കർണാടക,
മണിപ്പൂർ, ചണ്ഡീഗഢ്
കേരളം ഉൾപ്പെടുന്ന മേജർ (വലിയ) സംസ്ഥാനങ്ങളുടെ പട്ടികയിൽ കർണാടകയാണ് 18.01 സ്കോറുമായി ഒന്നാമത്. തെലങ്കാനയും (17.66), ഹരിയാനയും (16.35) യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. എട്ടാമതുള്ള കേരളത്തിന്റെ സ്കോർ 13.67.
വടക്കുകിഴക്കൻ - മലയോര സംസ്ഥാനങ്ങളുടെ പട്ടികയിൽ 19.37 സ്കോറുമായി മണിപ്പൂർ ഒന്നാമതെത്തി. കേന്ദ്രഭരണ പ്രദേശങ്ങളിൽ ചണ്ഡീഗഢാണ് ഒന്നാമത് (27.88).
₹1,63,216
കേരളത്തിന്റെ ആളോഹരി വരുമാനം (2019-20).
ഇന്ത്യയ്ക്ക് നേട്ടം
ഗ്ലോബൽ ഇന്നൊവേഷൻ സൂചികയിൽ കഴിഞ്ഞവർഷം റാങ്കിംഗ് മെച്ചപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
(വർഷവും റാങ്കും)
2017 : 60
2018 : 57
2019 : 52
2020 : 48
2021 : 46
വികസനരംഗത്ത്
ഇന്ത്യ പിന്നിൽ
ഗവേഷണ, വികസനരംഗത്തെ (ആർ ആൻഡ് ഡി) ധനവിനിയോഗത്തിൽ ഇന്ത്യയുടെ പങ്ക് ലോകത്തെ തന്നെ ഏറ്റവും കുറഞ്ഞതാണെന്ന് നിതി ആയോഗിന്റെ റിപ്പോർട്ട് പറയുന്നു. 2017-18ൽ ഇന്ത്യ ചെലവിട്ടത് ജി.ഡി.പിയുടെ 0.65 ശതമാനം മാത്രം.
ഇസ്രായേൽ 4.65 ശതമാനവും അമേരിക്ക 2.83 ശതമാനവും ചൈന 2.14 ശതമാനവും ബ്രസീൽ 1.16 ശതമാനവും ചെലവിടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |