കൊച്ചി: ജില്ലയിൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഏകജാലക സംവിധാനം വഴി അപേക്ഷിച്ചത് 34,027 പേർ. 32,760പേർ സംസ്ഥാന സിലബസിൽ പത്താംക്ലാസ് പാസായവരാണ്. ഐ.സി.എസ്.സി വിഭാഗത്തിൽ 569 പേരും വ്യാഴാഴ്ച വൈകിട്ട് വരെ അപേക്ഷിച്ചു.
സി.ബി.എസ്.ഇ പത്താംക്ലാസ് ഫലം ഇന്നലെ പ്രഖ്യാപിച്ചതോടെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയതി ജൂലായ് 25വരെ നീട്ടി. ഇതിന് ശേഷമാകും ട്രയൽ അലോട്ട്‌മെന്റ് പ്രഖ്യാനം. ആദ്യ അലോട്ട്‌മെന്റ്, മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ്, ക്ലാസുകളുടെ ആരംഭം, പ്രവേശന നടപടികളുടെ അവസാനം എന്നിവയുടെ തീയതികളും ഇതിനനുസരിച്ച് ക്രമീകരിക്കും.
പ്രോസ്പെക്ടസിലെ
മാറ്റങ്ങൾ ഇങ്ങനെ:
നീന്തലിനു നൽകി വന്നിരുന്ന രണ്ട് ബോണസ് പോയിന്റ് ഒഴിവാക്കിയിട്ടുണ്ട്. മുഖ്യഘട്ടത്തിലെ അലോട്ട്മെന്റുകളുടെ എണ്ണം മൂന്നായി വർദ്ധിപ്പിച്ചു. മുഖ്യഘട്ടം മുതൽ തന്നെ മാർജിനൽ സീറ്റ് വർദ്ധനവും താത്കാലിക അധിക ബാച്ചുകളും അനുവദിച്ച് അലോട്ട്മെന്റ് പ്രക്രിയ ആരംഭിക്കും. ജില്ലയിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റ് വർദ്ധന.
അപേക്ഷകൾ സമർപ്പിക്കാൻ www.admission.dge@kerala.gov.in
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |