SignIn
Kerala Kaumudi Online
Friday, 19 April 2024 3.23 PM IST

ഈഗിൾസ് വീണ്ടും ബൂട്ട് കെട്ടുന്നു

football

കൊച്ചി: മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബാൾ മൈതാനങ്ങളിൽ വീണ്ടും ചിറകുവിരിച്ച് പറക്കാൻ ഈഗിൾസ് എഫ്.സി തിരിച്ചെത്തുന്നു.

1956 ൽ കൊച്ചി ആസ്ഥാനമായി പ്രവർത്തനമാരംഭിച്ച ക്ലബ്ബ് പ്രതിസന്ധിയെ തുടർന്ന് 2019 ലാണ് അവസാന മത്സരം കളിച്ച് കളിക്കളത്തോട് വിടപറഞ്ഞത്.

കുട്ടികൾക്കും യുവാക്കൾക്കും കൂടുതൽ അവസരങ്ങളൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയുടെ ചരിത്രത്തോടൊപ്പം തലയുയർത്തി നിന്ന ക്ലബിന്റെ തിരിച്ചു വരവ്. ഈഗിൽ എഫ്.സി ജൂനിയർ, സീനിയർ ടീമുകളിലേക്കുള്ള സെലക്ഷൻ ക്യാമ്പ് 31ന് രാവിലെ എട്ടിന് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടക്കും.

18 വയസിൽ താഴെയുള്ളവർക്ക് മാത്രമേ ജൂനിയർ ടീമിലേക്ക് തിരഞ്ഞെടുക്കൂ. 2005ന് മുമ്പ് ജനിച്ചവരെയാണ് സീനിയർ ടീമിലേക്ക് പരിഗണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് : 7012411544

 ചിരികുവിരച്ച

നാളുകൾ

1965ലാണ് ഈഗിൾസ് നെഹ്‌റുട്രോഫി എന്ന പേരിൽ ടൂർണമെന്റ് ആരംഭിക്കുന്നത്. പഞ്ചാബ് ലീഡേഴ്‌സിന്റെ കുതിപ്പിന് വഴിതുറുന്നു. തുടർച്ചയായി നടന്ന നെഹ്‌റു ട്രോഫി മത്സരങ്ങളിൽ മോഹൻ ബഗാൻ മുഹമ്മദൻസ്, മഫത്ത് ലാൽ, പഞ്ചാബ് പൊലീസ്, ബി.എസ്.എഫ്, ഗോവ, ഈസ്റ്റ് ബംഗാൾ എന്നീ ടീമുകൾ ബൂട്ടുകെട്ടി. നെഹ്‌റു ട്രോഫിയുടെ സ്വാധീനം പിൽക്കാലത്ത് പ്രീമിയർ ടയേഴ്‌സ്, ഫാക്ട്, കൊച്ചിൻ പോർട്ട്ട്രസ്റ്റ്, കസ്റ്റംസ് എന്നീ ക്ലബ്ബുകളുടെ ഉദയത്തിനും വളർച്ചയ്ക്കും കാരണമായി. സൈമൺ സുന്ദർ രാജ് ഫുട്‌ബാൾ കോച്ചായി ആദ്യം രംഗത്തുവന്നതും ഈഗിൾസ് എഫ്.സിയിലൂടെയാണ്.

"കൂടുതൽ പേരെ കളിക്കളത്തിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തിരിച്ചു വരവ്."

സൈമൺ

മാനേജർ

ഈഗിൾസ് എഫ്.സി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, EAGLES
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.