ന്യൂഡൽഹി: കർണ്ണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്‌ക്കെതിരായ ഭൂമി വിതരണവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ ക്രിമിനൽ നടപടികൾ സുപ്രീംകോടതി താത്ക്കാലികമായി സ്റ്റേ ചെയ്തു. അഴിമതിക്കേസിന്റെ എഫ്.ഐ.ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദിയൂരപ്പ കർണ്ണാടക ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളുകയായിരുന്നു. 2006ലെ അനധികൃത ഭൂമി വിതരണവുമായി ബന്ധപ്പെട്ട് 2013ലാണ് സ്വകാര്യവ്യക്തിയുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. യെദിയൂരപ്പ ഉപമുഖ്യമന്ത്രിയായിരുന്ന കാലത്ത് ഐ.ടി പാർക്ക് വികസനത്തിനായി അനധികൃതമായി ഭൂമി അനുവദിച്ചതിനെതിരായാണ് അഴിമതി നിരോധന നിയമപ്രകാരം കേസ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |