കൊച്ചി: മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസിൽ മുൻകൂർ ജാമ്യം തേടി സ്വപ്‌ന സുരേഷ് നൽകിയ ഹർജികൾ ഹൈക്കോടതി 27ലേക്ക് മാറ്റി. ജസ്റ്റിസ് വിജു എബ്രഹാമാണ് ഹർജികൾ പരിഗണിക്കുന്നത്.
യു.എ.ഇ കോൺസുലേറ്റ് വഴിയുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും മുൻമന്ത്രി കെ.ടി. ജലീൽ, മുൻ സ്പീക്കർ ശ്രീരാമകൃഷ്‌ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ നളിനി നെറ്റോ, എം. ശിവശങ്കർ എന്നിവർക്ക് പങ്കുണ്ടെന്ന് സ്വപ്ന ജൂലായ് ഏഴിന് മാദ്ധ്യമങ്ങളോടു വെളിപ്പെടുത്തിയിരുന്നു. തുടർന്ന് കെ.ടി.ജലീൽ നൽകിയ പരാതിയിൽ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസും ഹൈക്കോടതി അഭിഭാഷകനായ സി.പി. പ്രമോദ് നൽകിയ പരാതിയിൽ പാലക്കാട് കസബ പൊലീസും രജിസ്റ്റർ ചെയ്ത കേസുകളിലാണ് സ്വപ്ന സുരേഷ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |