തഴവ: അഞ്ച് ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് യുവാക്കൾ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. കൊല്ലം വടക്കേവിള ശ്രീവിലാസം വായനശാല നഗർ ജസ്ന മൻസിലിൽ മുഹമ്മദ് ഇജാസ് (24), ഷാഹുൽ മൻസിലിൽ ഉബൈദ് (24) എന്നിവരെയാണ് അറസ്റ്റിലായത്.
രണ്ടു മാസത്തിനിടെ ലഹരി വില്പന നടത്തുന്ന 20ഓളം പേർ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായിരുന്നു. ഉമയനല്ലൂർ സ്വദേശിയുടെ പക്കൽ നിന്ന് ചില്ലറ വില്പനയ്ക്കായി കരുനാഗപ്പള്ളി, ചവറ ഭാഗങ്ങളിലുള്ളവർ മയക്കുമരുന്ന് വാങ്ങുന്നതായി സിറ്റി പൊലീസ് കമ്മിഷണർ മെറിൻ ജോസഫിന് രഹസ്യവിവരം ലഭിച്ചിരുന്നു.
എ.സി.പി വി.എസ്. പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ ജി. ഗോപകുമാർ, എസ്.ഐ ആർ. ശ്രീകുമാർ, എ.എസ്.ഐമാരായ നന്ദകുമാർ, ഷാജിമോൻ, സി.പി.ഒ ഹാഷിം എന്നിവരാണ് ഇവരെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |