ഡൽഹി: റെയിൽവേ സ്റ്റേഷനിൽ മുപ്പതുകാരി കൂട്ടബലാത്സംഗത്തിനിരയായി. ഡൽഹി റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക്കൽ മെയിന്റനൻസ് മുറിയിൽവച്ചാണ് യുവതിയെ ബലാത്സംഗം ചെയ്തത്. സംഭവത്തിൽ നാല് റെയിൽവേ ജീവനക്കാരെ അറസ്റ്റ് ചെയ്തു.
റെയിൽവേ ഇലക്ട്രിക്കൽ വിഭാഗത്തിലെ ജോലിക്കാരായ സതീഷ് കുമാർ (35), വിനോദ് കുമാർ (38), മംഗൾചന്ദ് മീണ (33), ജഗദീഷ് ചന്ദ് (37) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച അർദ്ധരാത്രിയായിരുന്നു സംഭവമെന്ന് പൊലീസ് അറിയിച്ചു. പരാതിക്കാരിയായ യുവതി ഒരു വർഷമായി ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയാണ്.
യുവതിക്ക് കഴിഞ്ഞ രണ്ട് വർഷമായി സതീഷ് കുമാറിനെ പരിചയമുണ്ട്. റെയിൽവേ ജീവനക്കാരനാണെന്നും, റെയിൽവേയിൽ ജോലി ഏർപ്പാടാക്കാമെന്നും ഇയാൾ വാഗ്‌ദാനം ചെയ്തിരുന്നു. മകന്റെ ജന്മദിനവും പുതിയ വീട് വാങ്ങിയതിനുമായി വീട്ടിൽ ഒരു ചെറിയ പാർട്ടി സംഘടിപ്പിക്കുന്നുണ്ടെന്നും വ്യാഴാഴ്ച വീട്ടിൽ വരണമെന്നും സതീഷ് യുവതിയോട് ഫോണിലൂടെ ആവശ്യപ്പെട്ടു.
ഇതുപ്രകാരം വ്യാഴാഴ്ച രാത്രി 10.30 ഓടെ യുവതി റെയിൽവേ സ്റ്റേഷനിലെത്തി. തുടർന്ന് ഇയാൾ യുവതിയോട് ഇലക്ട്രിക്കൽ മെയിന്റനൻസ് സ്റ്റാഫിന് വേണ്ടിയുള്ള റൂമിൽ കാത്തിരിക്കാൻ ആവശ്യപ്പെട്ടു. കുറച്ച് സമയത്തിന് ശേഷം സതീഷും സുഹൃത്തും ഇവിടേക്ക് വന്ന് യുവതിയെ ബലാത്സംഗം ചെയ്തു. ഈ സമയം മറ്റ് രണ്ട് പ്രതികൾ മുറിക്ക് പുറത്ത് കാവിലിരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |