ന്യൂഡൽഹി : കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തിന് കേന്ദ്രആരോഗ്യമന്ത്രാലയം കത്തയച്ചു. മരണങ്ങൾ വൈകി കൂട്ടിച്ചേർക്കുന്നതും റിപ്പോർട്ട് ചെയ്യുന്നതും മരണസംഖ്യ കൂടുന്നുവെന്ന തെറ്റായ ചിത്രം നൽകുന്നുവെന്ന് കേന്ദ്രസർക്കാർ കത്തിൽ പറയുന്നു.
അതത് ദിവസങ്ങളിലെ മരണം, പിന്നീട് കൂട്ടിച്ചേർത്ത മരണം എന്നിവ പ്രത്യേകം തീയതി സഹിതം രേഖപ്പെടുത്തി നൽകണമെന്ന് കേന്ദ്രം കത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനം ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കേന്ദ്രം നിർദ്ദേശം നൽകി.
അതേസമയം മരണങ്ങൾ പരിശോധിച്ച് സ്ഥിരീകരിക്കാൻ എടുക്കുന് പ്രക്രിയയിലെ സ്വാഭാവിക വൈകൽ മാത്രമാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ വൈകുന്നതിന് പിന്നിലെന്ന് കേരളം മറുപടി നൽകി. ജൂലായിൽ രാജ്യത്തുണ്ടായ 441 കൊവിഡ് മരണങ്ങളിൽ 117 എണ്ണം കേരളത്തിൽ നേരത്തെ ഉണ്ടായതും പിന്നീട് കൂട്ടിച്ചേർത്തും ആണെന്ന് കേരളം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |