ദുബായ് : ഗൾഫ് രാജ്യമായ യു എ ഇയിൽ എണ്ണവില എക്കാലത്തെയും ഉയർന്ന നിരക്കിലെത്തി. 4.63 ദിർഹമായിട്ടാണ് ഇന്ധന വില ഉയർന്നത്. ആഗോള ക്രൂഡ് വിലയിലെ കുതിച്ചുചാട്ടമാണ് ഗൾഫ് രാജ്യത്തും വില വർദ്ധനവിന് കാരണം. എന്നിരുന്നാലും ഇപ്പോഴും നൂറ്റിപ്പത്ത് രാജ്യങ്ങളെക്കാളും ഇന്ധനത്തിന് വിലകുറവ് യു എ ഇയിലുണ്ട്.
ഈ വർഷം ആദ്യം യു എ യിൽ സൂപ്പർ 98ന് ലിറ്ററിന് 2.65 ദിർഹമായിരുന്നു വില. ഇതാണ് ഇപ്പോൾ ലിറ്ററിന് 4.63 ദിർഹത്തിലെത്തിയത്. ഈ വർഷം മാത്രം വിലയിൽ 75 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
2015 ഓഗസ്റ്റിൽ യുഎഇ ഇന്ധന വില നിയന്ത്രണം എടുത്തുകളഞ്ഞിരുന്നു. ഇതിന് ശേഷം ജൂണിൽ വില ലിറ്ററിന് 4 ദിർഹം കടന്നു.
റഷ്യ യുക്രെയിൻ യുദ്ധമാണ് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് കത്തിക്കയറാൻ കാരണമായത്. നൂറിന് മുകളിലേക്ക് ബാരലിന് വില ഉയർന്നെങ്കിലും പിന്നീട് വില താഴ്ന്നു. ആഗോള സാമ്പത്തിക മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകളാണ് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |